Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2019 4:45 PM GMT Updated On
date_range 8 Sep 2019 4:45 PM GMTഓണക്കാലെത്ത മോഷണ സാധ്യത; ജാഗ്രത നിർദേശവുമായി പൊലീസ്
text_fieldsbookmark_border
മലപ്പുറം: ഓണക്കാലത്ത് മോഷണങ്ങള്‍ കൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത നിർദേശ വുമായി പൊലീസ്. മുൻവർഷങ്ങളിൽ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണം കൂടു തൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിെൻറ മുന്നറിയിപ്പ്.
ഓണാവധി യോടനുബന്ധിച്ച് വീട് അടച്ച് പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ സ്വര്‍ണം, പണം തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ വീടുകളിൽ സൂക്ഷിക്കാതിരിക്കുക, യാത്ര പോകുേമ്പാൾ വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക, പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക, സി.സി.ടി.വി ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ കാമറ ഓണാണെന്ന് ഉറപ്പുവരുത്തുക, ബസിലും ട്രെയിനിലും യാത്രചെയ്യുന്ന വേളയിൽ വിലപിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക, അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാർഥങ്ങൾ ഭക്ഷിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കേരള പൊലീസ് സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറുകളിലോ വിവരം അറിയിക്കാനും നിർദേശമുണ്ട്.
ഓണാവധി യോടനുബന്ധിച്ച് വീട് അടച്ച് പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ സ്വര്‍ണം, പണം തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ വീടുകളിൽ സൂക്ഷിക്കാതിരിക്കുക, യാത്ര പോകുേമ്പാൾ വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക, പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക, സി.സി.ടി.വി ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ കാമറ ഓണാണെന്ന് ഉറപ്പുവരുത്തുക, ബസിലും ട്രെയിനിലും യാത്രചെയ്യുന്ന വേളയിൽ വിലപിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക, അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാർഥങ്ങൾ ഭക്ഷിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കേരള പൊലീസ് സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറുകളിലോ വിവരം അറിയിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story