മദ്യലഹരിയിൽ സ്റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരന് സസ്പെൻഷൻ
text_fieldsകഴക്കൂട്ടം: മദ്യലഹരിയിൽ സ്റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മംഗലപുരം പൊല ീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ജി.ബി. ബിജുവാണ് മംഗലപുരം സ്റ്റേഷനുള്ളിലും മംഗലപുരം ജങ്ഷനിലും മ ദ്യപിച്ച് അഴിഞ്ഞാടിയത്. എസ്.എച്ച്.ഒ തൻസിം അബ്ദുൽസമദ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ റൂറൽ എസ്.പി ബി. അശോ ക്കുമാറാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി എേട്ടാടുകൂടി മദ്യപിച്ച് സ്വന്തം കാറിൽ സ്റ്റേഷനില െത്തിയ ബിജു പൊലീസ് സ്റ്റേഷെൻറ മുന്നിൽ പടക്കംപൊട്ടിച്ചു. കാറിലിരുന്ന് വീണ്ടും മദ്യപിച്ചശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ മംഗലപുരം ജങ്ഷനിൽ ബിജുവിെൻറ കാർ മറ്റൊരു വാഹനത്തിലിടിച്ചു. ഇത് ചോദ്യംചെയ്ത വാഹന ഉടമയെ ബിജു അസഭ്യംപറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാരും വ്യാപാരികളും എത്തിയപ്പോഴാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരനാണെന്നും ഇയാൾ മദ്യലഹരിയിലാണെന്നും മനസ്സിലായത്. തുടർന്ന് മംഗലപുരം പൊലീസ് സ്ഥലത്തെത്തി ബിജുവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനുള്ളിൽ പൊലീസുകാരുടെ കൈ തട്ടിമാറ്റി പുറത്തിറങ്ങാൻ ശ്രമിച്ചു.
തടഞ്ഞ പൊലീസുകാരെ അസഭ്യം പറഞ്ഞതിന് ശേഷം സ്റ്റേഷനുള്ളിലെ തറയിൽ കിടന്നുരുണ്ടു. തറയിൽ കിടന്നുരുളുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് മദ്യപിച്ച് വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് സ്റ്റേഷനിൽ പടക്കം പൊട്ടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചതിെൻറ ആഹ്ലാദത്തിലാണ് പടക്കംപൊട്ടിച്ചതെന്നാണ് ജി.ബി. ബിജു പറയുന്നത്.
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
നീലേശ്വരം: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ്ചെയ്തു. കരിന്തളം പെരിയങ്ങാനത്തെ ജയനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരം-പരപ്പ റൂട്ടിൽ സർവിസ് നടത്തുന്ന ദൃശ്യ ബസിലെ ഡ്രൈവറാണ് പിടികൂടിയ ജയൻ. കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി നീലേശ്വരം ഭാഗത്തേക്ക് വരുകയായിരുന്നു ബസ്.
പുതിയോട്ട കഴിഞ്ഞപ്പോൾ ബസ് ക്രമംതെറ്റി ഓടുന്നത് യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ചെവിക്കൊണ്ടില്ല. പിന്നീട് ബസ് പടന്നക്കാട് മേൽപാലത്തിന് മുകളിലെത്തിയപ്പോൾ യാത്രക്കാർ ബഹളംെവക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുംചെയ്തു. വിവരമറിഞ്ഞ ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടശേഷം ബസ്ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ജില്ലയിൽ സർവിസ് നടത്തുന്ന ചില ബസുകളിലെ ജീവനക്കാർ മദ്യപിച്ച് യാത്രക്കാരോട് വളരെ മോശമായി പെരുമാറാറുണ്ടെന്നുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.
മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റിൽ
ചാവക്കാട്: മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ മണത്തല പൂഴിക്കുന്നത്ത് അനീഷ് (38) അറസ്റ്റിൽ. ഇരിങ്ങപ്പുറം കീപ്പീ ആംബുലൻസ് ഡ്രൈവറാണ് ഇയാള്‍. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് അമിത വേഗതയില്‍ പോകുകയായിരുന്നു. സി.ഐ.ജി ഗോപകുമാറിെൻറ നേതൃത്വത്തിൽ സീനിയര്‍ സി.പി.ഒമാരായ എം.എ. ജിജി, ജയകൃഷ്ണന്‍, അനീഷ് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അനീഷിെൻറ ഡൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.