ഏഴു വർഷമായിട്ടും ചട്ടങ്ങളില്ല; നോക്കുകുത്തിയായി പൊലീസ് നിയമം
text_fieldsകൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ൽ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവർഷമായിട്ടും ചട്ടങ്ങളായില്ല. പൊലീസ് സംഘടനകളുടെ സമ്മർദമാണ് സർക്കാറുകൾ മുഖം തിരിക്കാൻ കാരണം. കരട് ചട്ടത്തിലെ വ്യവസ്ഥകൾ പലതും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടതോടെ അന്തിമ ചട്ടം നിലവിൽ വരാതിരിക്കാൻ പൊലീസ് സംഘടനകൾ കടുത്ത സമ്മർദമാണ് ചെലുത്തിയത്. പൊലീസിലെ രാഷ്ട്രീയ അതിപ്രസരം വീണ്ടും ചർച്ചയായിരിേക്ക പൊലീസ് നിയമം കർശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.നിയമം ഉടൻ നടപ്പാക്കുന്നതിന് ചട്ടങ്ങൾ ഉണ്ടാക്കാൻ ഡി.ജി.പിയുടെ അഭ്യർഥനപ്രകാരം സർക്കാർ 2011ൽറിട്ട. എസ്.പി കെ.എൻ. ജനരാജെൻറ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മൂന്നുവർഷം കഴിഞ്ഞിട്ടും ചട്ടങ്ങളുണ്ടാക്കാനായില്ല.
2014 നവംബറിൽ സി.ബി.സി.െഎ.ഡി എസ്.പി എ. അക്ബറിെൻറ നേതൃത്വത്തിൽ സമിതി പുനഃസംഘടിപ്പിച്ചു. 2015ൽ കരട് ചട്ടങ്ങളായി. അസോസിയേഷൻ പ്രവർത്തനം സംബന്ധിച്ച കരട് ചട്ടത്തിലെ നിർദേശങ്ങളാണ് സംഘടനകളുടെ എതിർപ്പിന് ഇടയാക്കിയത്. ചട്ടങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ പൊലീസിൽ അനഭിലഷണീയ പ്രവണതകൾ ഉണ്ടാകില്ലായിരുന്നു. അന്തിമ ചട്ടങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകിയതായി ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു അറിയിച്ചു.
കരട് ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ
* പൊലീസ് അസോസിയേഷനുകൾ പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പെങ്കടുക്കരുത്.
* ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച ഉണ്ടാകാത്ത വിധത്തിലേ അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും പ്രവർത്തിക്കാവൂ.
* അസോസിയേഷനുകളിൽ തുടർച്ചയായി രണ്ടു വർഷത്തിൽ കൂടുതൽ ജില്ല, സംസ്ഥാന ഭാരവാഹിത്വം വഹിക്കരുത്.
* അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയോ ഏതെങ്കിലും വിവരം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്.
* അസോസിയേഷൻ സമ്മേളനങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ നീളരുത്.
* അസോസിയേഷനുകൾ സ്വകാര്യവ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ പണമോ മറ്റ് വസ്തുക്കളോ സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.