Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനരോഷത്തിനൊടുവിൽ...

ജനരോഷത്തിനൊടുവിൽ അറസ്റ്റ്; വെട്ടിലായി ബി.ജെ.പി

text_fields
bookmark_border
ജനരോഷത്തിനൊടുവിൽ അറസ്റ്റ്; വെട്ടിലായി ബി.ജെ.പി
cancel

കണ്ണൂർ: പാലത്തായിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ശക്തമായ ജനരോഷത്തിനൊടുവിൽ. ബ ി.ജെ.പി പഞ്ചായത്തു പ്രസിഡൻറായ പത്മരാജൻ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന് അറസ്റ്റിലായത് പാർട്ടിക്കു തന്നെ തിരിച്ചടിയായി. സംഭവം നടന്ന് ഒരു മാസത്തിലേെറയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വൻ പ്രതിഷേധ മാണ് ഉയർന്നത്.

സംഭവം വിവാദമാകുന്നതിനിടെ കേസ് അന്വേഷിക്കാൻ ബുധനാഴ്ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം രൂപ വത്കരിച്ചിരുന്നു. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ് അന്വേഷണ ച ുമതല കൈമാറിയത്. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.

പ്രതിയെ പിടികൂടാതെ, ഇരയായ കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിൽ വിളിപ്പിച്ച് േചാദ്യം ചെയ്ത പൊലീസ് നടപടികളും കടുത്ത ജനരോഷത്തിന് വഴിയൊരുക്കിയിരുന്നു. കൊച്ചുബാലികയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ െകാണ്ട് പരിശോധിപ്പിക്കാനും പൊലീസ് മുൻകൈയെടുത്തു. ലോക്ഡൗൺ ലംഘിച്ചതിന് പാവപ്പെട്ട സാധാരണക്കാരെ ഏത്തമിടീച്ച് ‘മിടുക്കു കാട്ടിയ’ പൊലീസ് സൂപ്രണ്ടുള്ള ജില്ലയിലാണ് പ്രതി ഒരുമാസം എല്ലാ സുഖസൗകര്യങ്ങളോടെയും കഴിഞ്ഞത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്ഥാനത്തിന് പുറത്ത് തെരച്ചിൽ നടത്തുന്നതിന് തടസമുണ്ടെന്നായിരുന്നുവെന്നാണ് അന്ന് പൊലീസിന്‍റെ വാദം.

പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽതന്നെ എതിർപ്പുയർന്നിരുന്നു. പൊലീസിനെതിരെയും സർക്കാരിനെതിരെയും ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷവും ഇടതുസാംസ്കാരിക പ്രവർത്തകരും രംഗത്തുവന്നതോടെ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

കോവിഡ് ബാധയിൽനിന്ന് രോഗികൾ മുക്തരായ വിവരം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക് പോസ്റ്റിനുകീഴെ പാലത്തായി പീഡനത്തിലെ പ്രതിയെ പിടിക്കാതിരിക്കുന്നതിൽ പ്രതിഷേധമറിയിച്ച് നൂറുകണക്കിന് കമൻറുകളാണ് 24 മണിക്കൂറിനിെട പോസ്റ്റ് ചെയ്യപ്പെട്ടത്.

‘കോവിഡ് കാലത്ത് വീട്ടിലെ കോഴികൾക്കും തെരുവിലെ നായകൾക്കും ഭക്ഷണം കിട്ടാത്തതിൽ കരുതൽ കാട്ടുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ ഒരു പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ നാളേറെയായിട്ടും കഴിയുന്നില്ല’ എന്ന് പലരും പോസ്റ്റ് ചെയ്തു.

പിതാവ് മരണപ്പെട്ട കുട്ടിയെ പത്മരാജൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ നിന്നെയും ഉമ്മയേയും െകാന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ കുട്ടി കടുത്ത മാനസിക സമ്മർദത്തിലായി. സ്കൂളിൽ വന്നാൽ പപ്പൻ മാഷിെൻറ ക്ലാസിലിരിക്കാൻ പോലും അവൾക്ക് പേടിയായിരുന്നുവെന്നാണ് സഹപാഠികൾ മാധ്യമങ്ങളോട് െവളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസ കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policechild abuseBJPBJP
News Summary - Kerala Police Kannur child abuse-Kerala News
Next Story