Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികന്...

വയോധികന് എസ്.െഎയുടെ മർദനം; ലാത്തിയടിയേറ്റ് അരക്കെട്ട് പൊട്ടി

text_fields
bookmark_border
വയോധികന് എസ്.െഎയുടെ മർദനം; ലാത്തിയടിയേറ്റ് അരക്കെട്ട് പൊട്ടി
cancel

കിളിമാനൂർ: രാത്രി വീട്ടിൽ പോകാൻ വാഹനം കാത്തുനിന്ന റിട്ട. പ്രഥമാധ്യാപകനെ എസ്.െഎ അക ാരണമായി ലാത്തികൊണ്ടടിച്ചതായി പരാതി. അടിയിൽ അരക്കെട്ടിെൻറ പിൻഭാഗം പൊട്ടി. കിളിമ ാനൂർ ചൂട്ടയിൽ ഇളയിടത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ വിജയകുമാറാണ് (67) കിളിമാനൂർ എസ്.ഐ ബി.കെ. അരുണിനെതിരെ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂൺ 28ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കിളിമാനൂർ ടൗണിൽ പോയശേഷം മുക്ക്റോഡ് കവലയിൽ ഓട്ടോക്കായി കാത്തുനിൽക്കുകയായിരുന്നു താനെന്ന് വിജയകുമാർ പരാതിയിൽ പറയുന്നു. ഈ സമയം ജീപ്പിലെത്തിയ എസ്.ഐ അരുൺ, ഒരു പ്രകോപനവുമില്ലാതെ ഇരുവശവും പിത്തള പൊതിഞ്ഞ ലാത്തി ഉപയോഗിച്ച് അരക്കെട്ടിെൻറ പിൻഭാഗത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ കയറി പോകുകയും ചെയ്തു. അടിയേറ്റ രണ്ട് ഭാഗവും പൊട്ടി ചോര വാർന്നു.

വേദന കൊണ്ട് നിലവിളിച്ച വിജയകുമാർ പിന്നീട് ഓട്ടോയിൽ വീട്ടിലേക്ക് പോയി. രണ്ട് ദിവസം യാത്ര ചെയ്യാനാകാതെ വീട്ടിൽ കിടന്നശേഷം ജൂലൈ ഒന്നിന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകിയത്. നിരപരാധിയായ തന്നെ പ്രായം പോലും നോക്കാതെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യലഹരിയിലായിരുന്ന വിജയകുമാറിനെ ഓട്ടോയിൽ കയറ്റിവിട്ടത് താനാണെന്നുമാണ് എസ്.ഐയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policepolice brutality
News Summary - kerala police brutality
Next Story