വനപാലകരും മീൻപിടിത്തക്കാരും ഏറ്റുമുട്ടി; വനപാലകൻ മുങ്ങി മരിച്ചു, ഒരാളെ കാണാതായി
text_fieldsപുൽപള്ളി: കേരള- കർണാടക അതിർത്തിയിലെ കബനി നദിയിൽ ഗുണ്ടത്തൂരിൽ അനധികൃത മത്സ്യബ ന്ധനം തടയാൻ പോയ വനപാലക സംഘവും മീൻപിടിത്തക്കാരും തമ്മിലുണ്ടായ സംഘർഷത്തിലും ഏറ് റുമുട്ടലിനുമിടയിൽ വനപാലകൻ മുങ്ങിമരിച്ചു.
കർണാടകയിലെ ബീച്ചനഹളളി ഡാമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നോർത് ബേഗൂർ റേഞ്ചിലെ വനംവാച്ചർ മഹേശനാണ് (32) നദിയിൽ വീണ് മരിച്ചത്. വനപാലക സംഘത്തിലെ വാച്ചർ ശിവകുമാറിനെ (30) പുഴയിൽ കാണാതായി. തിരച്ചിൽ തുടരുകയാണെന്ന് കർണാടക വനം, പൊലീസ് അധികൃതർ അറിയിച്ചു.
പുഴയിൽ മീൻ പിടിത്തം വനപാലകർ അറിഞ്ഞതിനെതുടർന്ന് കൊട്ട തോണിയിൽ ഈ സ്ഥലത്തേക്ക് പോയതായിരുന്നു. വല വിരിച്ചത് അറുത്തുമാറ്റിയ വനപാലക സംഘത്തെ മറുകരയിൽ നിന്നെത്തിയ ഒരു സംഘം പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് മറ്റ് വനപാലകർ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു. ഉന്നത പൊലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.