Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 1:30 AM GMT Updated On
date_range 19 Oct 2017 9:49 PM GMTനിയമസഭാ വാർത്തകൾ
text_fieldsbookmark_border
എച്ച്.എൻ.എൽ സ്വകാര്യവത്കരിക്കുന്നതിന് എതിരെ നിയമസഭയിൽ പ്രമേയം
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോട്ടയം വെളളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാറിെൻറ നീക്കത്തിനെതിരെ നിയമസഭ െഎകകണ്േഠ്യന പ്രമേയം പാസാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ച ഭേദഗതിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചത്.
കേന്ദ്ര സർക്കാർ സിക്ക് യൂനിറ്റായി പ്രഖ്യാപിച്ച കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡ് എന്ന മാതൃകമ്പനിയുടെ ഭാഗമായ എച്ച്.എൻ.എല്ലിനെ അതിൽനിന്ന് മാറ്റി വനവ്യവസായ വകുപ്പിെൻറ നിയന്ത്രണത്തിൽ കേന്ദ്ര പൊതുമേഖലയിൽ നിലനിർത്തുകയും വൈവിധ്യവത്കരണത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുകയും വേണം.
എച്ച്.എൻ.എൽ തുടങ്ങാൻ സംസ്ഥാന സർക്കാർ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയതിനു പുറമെ അസംസ്കൃത വസ്തുവായ മരം െവച്ചുപിടിപ്പിക്കുന്നതിന് വനപ്രദേശവും സൗജന്യനിരക്കിൽ നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ ആറ്റിൽനിന്ന് ആവശ്യാനുസരണം വെള്ളവും സൗജന്യ നിരക്കിൽ നൽകുന്നുണ്ട്. സംസ്ഥാന സർക്കാറിെൻറ ആനുകൂല്യങ്ങൾ പറ്റുന്ന ഈ കമ്പനിയെ സർക്കാർ നിയന്ത്രണത്തിലാക്കണമെന്ന ഭേദഗതിയാണ് തിരുവഞ്ചൂർ അവതരിപ്പിച്ചത്. വ്യവസായ ആവശ്യത്തിനാണ് 700 ഏക്കർ ഭൂമി നൽകിയതെന്നും മറ്റേതെങ്കിലും ആവശ്യത്തിനായി ഇത് ഉപയോഗിക്കാനാവില്ലെന്ന ഉറച്ചനിലപാട് എടുത്താൽ ഭൂമിയിൽ കണ്ണുെവച്ചുള്ള ഈ കച്ചവടം നടക്കില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ അന്ന് കമ്പനി നൽകിയ വില പലിശ സഹിതം മടക്കിനൽകി ഭൂമി തിരിെച്ചടുക്കണം. ഭൂമിയുടെ ഇപ്പോഴത്തെ വിലയുമായി തട്ടിച്ചുനോക്കിയാൽ ഇത് തുച്ഛമായ തുക മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലപാട് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ഇടമലക്കുടിയിൽ എല്ലാ വീട്ടിലും ൈവദ്യുതിയെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക പട്ടികവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ എല്ലാ കുടികളിലും വൈദ്യുതി എത്തിക്കും. സമഗ്ര വികസനം ലക്ഷ്യമിട്ട് 2012-13, 2013-14 കാലങ്ങളിൽ നടപ്പാക്കാനുദ്ദേശിച്ച ഇടമലക്കുടി പാക്കേജ് ലക്ഷ്യം കാണുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 250 വീട് പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിരുെന്നങ്കിലും 103 എണ്ണമാണ് പൂർത്തീകരിക്കാനായത്. 14 കി.മീ റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പാക്കേജിെൻറ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാലുകോടി മാത്രമാണ് െചലവഴിച്ചത്.ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ഇടമലക്കുടി പഞ്ചായത്തിൽതന്നെ പഞ്ചായത്ത് ആസ്ഥാനം പണിയും.
സൊസൈറ്റിക്കുടിക്കടുത്ത് പ്രാദേശിക ആരോഗ്യകേന്ദ്രവും ജീവനക്കാർക്കുള്ള ക്വാർേട്ടഴ്സും സ്ഥിരം മെഡിക്കൽ സംവിധാനവും ഏർപ്പെടുത്തും. ഭവനനിർമാണം അടിയന്തരമായി പൂർത്തീകരിക്കും. ദേവികുളം സബ്കലക്ടറെ ഇടമലക്കുടി പാക്കേജിെൻറ പദ്ധതി നിർവഹണത്തിന് നോഡൽ ഒാഫിസറായി ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു, കെ.ടി. ജലീൽ, സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എ.ഡി.ജി.പി ബി. സന്ധ്യ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പെങ്കടുത്തു.
രണ്ടുവർഷം അംശാദായം അടച്ചവർക്കും തുക തിരികെ ലഭിക്കാൻ വ്യവസ്ഥ; ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക്
തിരുവനന്തപുരം: രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ചവരും സര്‍ക്കാർ, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്ഥിരമായോ തൊഴില്‍ ലഭിച്ച് പോകുന്നവരുമായ ഷോപ്പുകളില്‍ ജോലി നോക്കിവന്ന തൊഴിലാളികള്‍ക്ക് അവര്‍ ക്ഷേമനിധിയിലേക്ക് അടച്ച തുക തിരികെ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തൊഴില്മന്ത്രിക്കുവേണ്ടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അവതരിപ്പിച്ച 2016ലെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ ചര്‍ച്ചക്കുശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. മരണാനന്തര സഹായധനം ലഭിക്കാന്‍ അര്‍ഹതയില്ലാതെ മരണമടയുന്ന അംഗങ്ങള്‍ക്ക് ക്ഷേമനിധിയില്‍ അവര്‍ അടച്ച തുക നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജോണ്‍ ഫെര്‍ണാണ്ടസ്, വി.ഡി. സതീശന് തുടങ്ങിയവര്‍ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു.
മലയോര വികസന ഏജൻസിയുടെ പ്രവർത്തനം തുടരില്ല
തിരുവനന്തപുരം: മലയോര വികസന ഏജൻസിയുടെ പ്രവർത്തനം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മലയോര വികസന ഏജൻസി മുഖേന നടത്തുന്ന പ്രവർത്തനങ്ങൾ നബാർഡിെൻറ സഹായത്തോടെ നിലവിലുള്ള ഏജൻസികളോ വകുപ്പുകൾ വഴിയോ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെ.സി. ജോസഫിെൻറ സബ്മിഷന് മറുപടി നൽകി.തീരദേശ പരിപാലന അതോറിറ്റിയുടെ വെരിഫിക്കേഷൻ ഫീസിൽനിന്ന് കേന്ദ്ര^സംസ്ഥാന സ്ഥാപനങ്ങളെ ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കെ.എം. ഷാജിയെ മുഖ്യമന്ത്രി അറിയിച്ചു.അഞ്ചാം സംസ്ഥാന ധനകാര്യ കമീഷെൻറ ശിപാർശ പ്രകാരമായിരിക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുകെയന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.
വിത്തുവിതരണത്തിന് ലൈസൻസ് നിർബന്ധമാക്കും
തിരുവനന്തപുരം: വിത്തുവിതരണസ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.സീഡ് ആക്ട് അനുസരിച്ചുള്ള ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ആറുമാസത്തിനുള്ളിൽ ലൈസൻസ് എടുക്കണം. വി.എഫ്.പി.സിയുടെ വാഴക്കുളം പരീക്ഷണശാലയിൽ നിന്ന് രണ്ടുകോടി നടീൽ വസ്തുക്കൾ വിതരണം ചെയ്യും. എല്ലാ കേന്ദ്ര പദ്ധതികളിലേക്കും സംസ്ഥാനം നിർദേശങ്ങൾ സമർപ്പിച്ചുവെന്ന് ആലോചിച്ച് തീരുമാനമെടുക്കും. പച്ചക്കറി ഉൽപാദനം, അവയുടെ വിതരണം എന്നിവ സംബന്ധിച്ചുള്ള േക്രാപ് കലണ്ടറടക്കം ഉൾപ്പെടുത്തി ഇ ^പോർട്ടൽ വികസിപ്പിക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങളെ അറിയിച്ചു. കേരള ഓർഗാനിക് പച്ചക്കറിയുടെ വിപണനം വിഷുവിന് ആരംഭിക്കും. വിവിധ ജില്ലകളിലായി 15 അഗ്രോപാർക്കുകൾ സ്ഥാപിക്കും. കർഷകർക്ക് പ്രാമുഖ്യമുള്ള കേരള അഗ്രിബിസിനസ് കമ്പനി രൂപവത്കരിക്കുന്നതിനും ആലോചനയുണ്ട്. സർക്കാർസംവിധാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള നടീൽവസ്തുക്കൾ, മൂല്യവർധിത ഉൽപന്നങ്ങൾ തുടങ്ങിയവ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ അഗ്രോബസാറുകൾ സ്ഥാപിക്കുമെന്ന് അടൂർ പ്രകാശ്, ഹൈബി ഈഡൻ, എൽദോസ് കുന്നപ്പള്ളി എന്നിവരെ അറിയിച്ചു.കാർഷിക കടാശ്വാസ കമീഷൻമുമ്പാകെ 48,405 അപേക്ഷകൾ തീർപ്പുകൽപിക്കാനുണ്ടെന്ന് മുല്ലക്കര രത്നാകരനെ അറിയിച്ചു. ജില്ലകേന്ദ്രങ്ങളിൽ സിറ്റിങ്ങുകൾ നടത്തി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും.
കുടുംബകോടതികളിൽ 57,921 കേസുകൾ
കുടുംബകോടതികളിൽ 57,921 കേസുകൾ നിലവിലുണ്ടെന്ന് മുല്ലക്കര രത്നാകരെന മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ-11,477. കൊല്ലം 9028, പത്തനംതിട്ട 2891, കോട്ടയം 2781, ആലപ്പുഴ 3494, ഇടുക്കി 1390, എറണാകുളം 6310, തൃശൂർ 5331, പാലക്കാട് 4094, കോഴിക്കോട് 2989, മലപ്പുറം 4413, വയനാട് 490, കണ്ണൂർ 3343, കാസർകോട് 890. പൊലീസ് സേനയുടെ അംഗബലം വർധിപ്പിക്കുമെന്ന് എം. ഷംസുദ്ദീനെ മുഖ്യമന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽവന്നശേഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 7152 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 3218 കേസുകളിൽ അന്വേഷണം പൂർത്തിയായി. 131 പ്രതികൾ ശിക്ഷിക്കപ്പെട്ടു.
തദ്ദേശവകുപ്പിൽ 1494 പുതിയ തസ്തികകൾ സൃഷ്ടിച്ചു
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1494 തസ്തികകൾ തദ്ദേശവകുപ്പിൽ പുതുതായി സൃഷ്ടിെച്ചന്ന് മന്ത്രി കെ.ടി. ജലീൽ. സെക്രട്ടറിമാരുടെ 30 ഒഴിവുകളിൽ 19 എണ്ണം പി.എസ്.സി വഴി നികത്തിയെന്നും കെ.വി. അബ്ദുൽഖാദറിനെ അറിയിച്ചു.
86 ഐ.എ.എസ്, 52 ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒഴിവ്
നിലവിൽ സംസ്ഥാനത്ത് 86 ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും 42 ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെയും 52 ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 16 ഐ.എ.എസ് ഉദ്യോഗസ്ഥർ ഒന്നിലധികം വകുപ്പുകളുടെ ചുമതലകൾ വഹിക്കുന്നുണ്ട്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് എന്നീ സിവിൽ സർവിസ് കാഡറുകളിൽ യഥാക്രമം 231, 107, 172 അനുവദനീയ തസ്തികകളാണ് നിലവിലുള്ളത്.
ധനവിനിയോഗ ബിൽ നിയമസഭ പാസാക്കി
തിരുവനന്തപുരം: നിയമസഭ നിയമംമൂലം അംഗീകരിച്ച വായ്പ മാത്രം മതി കിഫ്ബി എടുക്കുന്ന വായ്പ തിരിച്ചടക്കാനെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. നിയമസഭയിൽ 2017ലെ ധനവിനിയോഗ ബില്ലിെൻറ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ധനവിനിയോഗ ബിൽ സഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story