നിയമസഭാ വാർത്തകൾ
text_fieldsപകര്‍ച്ചവ്യാധി മരണം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പകര്‍ച്ചവ്യാധി മരണം തടയുന്നതില്‍ സർക്കാർ പരാജയപ്പെെട്ടന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മഴക്കാലത്തെ പകർച്ചപ്പനി വ്യാപനം തടയാൻ എന്തുവേണമെന്ന് ആലോചിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടിപറയവേ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പനിമരണങ്ങളുടെ യഥാർഥകണക്ക് പറയാതെ മന്ത്രി ഒളിച്ചുകളിക്കുകയാണെന്നാരോപിച്ച തിരുവഞ്ചൂർ, പനിക്കാലം മാറുംവരെ ആരോഗ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ദക്ഷിണേന്ത്യയൊട്ടാകെ പകർച്ചവ്യാധി വന്നതിെൻറ ഭാഗമായാണ് കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിച്ചതെങ്കിലും ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പിന് സാധിെച്ചന്ന് മന്ത്രി ശൈലജ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിെന്നത്തിയ നാലുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്.
കോളറ ബാധിച്ച് പത്തനംതിട്ടയിൽ മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്. കോളറ പടരുന്നതും നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. പനിബാധിച്ച് ആയിരത്തിലേറെ പേര് മരിെച്ചന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആേരാപിച്ചു. പകര്‍ച്ചവ്യാധി ബാധിക്കുന്നതിനുള്ള കാരണം കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ താപനിലയിെല മാറ്റവുമാണെന്ന മന്ത്രിയുടെ പരാമർശം പരിഹാസ്യമാണ്. അന്തരീക്ഷ വ്യതിയാനമുള്ള ഇടങ്ങളിെലല്ലാം ഭീകരമായ സ്ഥിതിവിശേഷമില്ല. ഡെങ്കിപ്പനി പടരാൻ കാരണം സർക്കാറിെൻറ കെടുകാര്യസ്ഥതയാണെന്ന് നിയമസഭ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നതായും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂരിെൻറ വാദങ്ങൾ തള്ളിയ മന്ത്രി, പനിബാധിച്ച് 420 മരണങ്ങളാണ് ഉണ്ടായതെന്ന് പറഞ്ഞു. 22,07,322 പേരാണ് പനിക്ക് ചികിത്സ തേടിയത്. എല്ലാകണക്കുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എച്ച്1 എന്‍1 ബാധിച്ച് 40 പേര് മരിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ആയിരത്തിലേറെയാണ്. അന്തരീക്ഷ മാറ്റങ്ങളാണ് പനിക്ക് കാരണമെന്നത് ആരോഗ്യവകുപ്പിലെ പ്രഗല്ഭര് കണ്ടെത്തിയതാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് തിരിച്ചടിയുണ്ടാകുെന്നന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേസുകളിൽ പിടിച്ച വാഹനങ്ങൾ: പ്രശ്നം പരിഹരിക്കാൻ നിയമനിർമാണം –മുഖ്യമന്ത്രി
തിരുവനന്തപുരം: കേസുകളിൽ തൊണ്ടിമുതലായി പിടിച്ച വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്ക് സമീപം കൂട്ടിയിടുന്ന പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വാഹനങ്ങൾ സൂക്ഷിക്കുന്നതിന് ജില്ലകളിൽ പാർക്കിങ് യാർഡ് സ്ഥാപിക്കുന്നത് ഉൗർജിതപ്പെടുത്തുമെന്നും എ.എൻ. ഷംസീർ എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് മുഴുവൻ ഏകാധ്യാപക വിദ്യാലയങ്ങളും എൽ.പി സ്കൂളുകളാക്കുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ സബ്മിഷന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മറുപടി നൽകി.
എ.ഇ.ഒ, ബി.ആർ.സി പ്രതിനിധി, തദ്ദേശ ഭരണസ്ഥാപന പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതിയായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ എല്ലായിടത്തും ലബോറട്ടറി സൗകര്യം ഉറപ്പാകുമെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എെയ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഡിസംബറിൽ 124 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
സംസ്ഥാനത്തെ മൂന്ന് പബ്ലിക് ഹെൽത്ത് ലാബുകളിൽ രണ്ടിടത്തേക്ക് 27 തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഒരിടത്തേക്കുള്ള തസ്തിക ഉടൻ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.കൊച്ചി മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള ഭാഗം ഒക്ടോബറിൽ തുറക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എെയ മുഖ്യമന്ത്രി അറിയിച്ചു. മെട്രേയിലെ യാത്രാനിരക്ക് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിെൻറ പഠനത്തിന് ശേഷമാണ് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നം;
ദിനേശൻ കമീഷൻ റിപ്പോർട്ട്
സെപ്റ്റംബറിൽ –മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. ദിനേശൻ അധ്യക്ഷനായ കമീഷൻ സെപ്റ്റംബർ അവസാനം റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു.
നാലുമാസമാണ് ഡോ. കെ.കെ.എൻ. കുറുപ്പ്, ആർ.വി.ജി. മേനോൻ എന്നിവർ അംഗങ്ങൾ കമീഷെൻറ കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് രണ്ടുമാസം കൂടി ദീർഘിപ്പിച്ചു നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ശിപാർശകൾ സർക്കാർ നടപ്പിലാക്കും. സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളിൽ കൂട്ടത്തോടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ഇതിനുശേഷം ആവശ്യമായ മേഖലയിലേക്ക് ക്രമീകരിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്ത് 42,000 പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എന്നാൽ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ കുട്ടികൾക്ക് പഠിക്കാൻ സീറ്റുകളില്ല. എൻജിനീയറിങ് കോളജുകളിൽ ആയിരക്കണക്കിന് ബി.ടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പോളിടെക്നിക്കുകളിൽ കഴിഞ്ഞവർഷം 809 സീറ്റുകൾ ഒഴിഞ്ഞുകിടന്നു. സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബി.കോം ഒഴികെയുള്ള കോഴ്സുകൾക്ക് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സീറ്റുകളുടെ അസന്തുലിതത്വം സംബന്ധിച്ച് പഠനം നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കും.
അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ ബില്ല് തയാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് നടത്തിയ ക്ലസ്റ്റർ പരിശീലനം ഒരുവിഭാഗം അധ്യാപകർ ബഹിഷ്കരിച്ചത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ബഹിഷ്കരണ ആഹ്വാനം നൽകിയ അധ്യാപക സംഘടനകൾ കൂടി പങ്കെടുത്ത ക്യു.ഐ.പി യോഗമാണ് ക്ലസ്റ്റർ പരിശീലനം അഞ്ചിന് നടത്താൻ തീരുമാനിച്ചെതന്നും മന്ത്രി പറഞ്ഞു. എം. സ്വരാജ്, സി.കെ. ഹരീന്ദ്രൻ, പി. അയിഷ പോറ്റി, മഞ്ഞളാംകുഴി അലി, ഇ.എസ്. ബിജിമോൾ, ടി.വി. രാജേഷ്, പി.ടി. തോമസ് എന്നിവർക്ക് മന്ത്രി മറുപടി നൽകി.
പരാതികളിൽ വേഗത്തിൽ തീര്‍പ്പുണ്ടാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം –മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന ഏത് പരാതികൾക്കും പരമാവധി 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് നടപ്പാക്കുന്നതിനുള്ള കര്‍ശനനടപടി സ്വീകരിക്കുമെന്നും എന്‍.എ. നെല്ലിക്കുന്നിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനൽകി.
സേവനാവകാശ നിയമത്തെക്കുറിച്ചുള്ള ഔദ്യോഗികമറുപടികളും അനുഭവങ്ങളും വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സേവനം ആവശ്യമുള്ളവരുടെ അവകാശം സംരക്ഷിക്കാനാണ് സേവനാവകാശനിയമം കൊണ്ടുവന്നത്. നിയമത്തിെൻറ പ്രവര്‍ത്തനം വിലയിരുത്താൻ വിവിധവകുപ്പുകെള ഏകോപിപ്പിച്ച് ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം നടപ്പാക്കാന്‍ ഐ.എം.ജി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ ആരംഭിച്ച കലക്ടര്‍ സിറ്റിങ് നടത്തി ഫയലുകൾ തീർപ്പാക്കുന്ന സംവിധാനം എല്ലായിടത്തേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.