വടക്കേക്കാട് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി ആക്ഷേപം
text_fieldsപുന്നയൂർക്കുളം: വടക്കേക്കാട് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് മർദിച ്ചെന്ന് ആക്ഷേപം. യുവാവ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആറ്റുപുറം ഓലി ക്കൽ വീട്ടിൽ അഷ്റഫിെൻറ മകൻ റിയാസാണ് ചികിത്സ േതടിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതര യോടെയാണ് സംഭവം.
റിയാസിെൻറ അയൽവാസിക്കെതിരെ പണമിടപാട് സംബന്ധിച്ച് വടക്കേക്കാട് പൊലീസ് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കാനെന്ന പേരിൽ സ്റ്റേഷനിലേക്ക് പൊലീസ് തന്നെ നിരവധി തവണ വിളിച്ചുവരുത്തിയതായും കേസിൽ തന്നെ ഉൾപ്പെടുത്താതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു.
നിരപരാധിയാണെന്നും പണം നൽകാൻ തയാറാവില്ലെന്നും പറഞ്ഞതോടെ മർദനം തുടങ്ങി. മർദനം സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ തനിക്ക് മൂത്രത്തോടൊപ്പം രക്തവും പോയപ്പോൾ ചികിത്സ തേടി -റിയാസ് പറഞ്ഞു.
പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് റിയാസ്.
അതേസമയം, പണമിടപാടുമായി ബന്ധപ്പെട്ട േകസിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലെ പ്രതിയാണ് റിയാസെന്നും ഇതിനെ തുടർന്നുള്ള അറസ്റ്റിെൻറ വൈരാഗ്യമാണ് മർദന കഥ ആരോപണമെന്നും വടക്കേക്കാട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.