ഞെട്ടൽ മാറാതെ എൻ.സി.പി കേരള ഘടകം
text_fieldsതിരുവനന്തപുരം: മഹാരാഷ്ട്ര അട്ടിമറിയുെട ഞെട്ടലിൽ എൻ.സി.പി കേരള ഘടകം. ബി.ജെ.പി നേ തൃത്വത്തിലുള്ള സര്‍ക്കാറിൽ അജിത് പവാര്‍ പങ്കാളിയായതറിഞ്ഞ് പ്രതികരണത്തിന് പോല ും കഴിയാത്ത വിധം പ്രതിരോധത്തിലായിരുന്നു എൻ.സി.പി കേരള നേതൃത്വം. എന്താണ് നടന്നതെന് ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയായിരുന്നു.
എന്‍.സി.പി-ബി.ജെ.പി സഖ്യത്തെക്കുറിച്ച് നേതാക്കളില്‍ പലരും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതും.
അജിത് പവാറിെൻറ നീക്കം വ്യക്തിപരമാണെന്ന ദേശീയ അധ്യക്ഷൻ ശരത് പവാറിെൻറ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലുമൊരു പ്രതികരണത്തിന് സംസ്ഥാന നേതൃത്വം തയാറായത്. ശരത് പവാര്‍ സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും അവർ പ്രകടിപ്പിക്കുന്നു. പാര്‍ട്ടി തീരുമാനം ലംഘിച്ച് സഖ്യം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എൻ.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന് മാസ്റ്റര്‍ പ്രകടിപ്പിച്ചത്.
വിവരമറിഞ്ഞ് പവാറുമായി ബന്ധപ്പെട്ടിരുന്നു. തീരുമാനം തെൻറ അറിവോടെയല്ലെന്ന് പ്രതികരിച്ചതായി ടി.പി. പീതാംബരന് മാസ്റ്റര്‍ കൂട്ടിച്ചേർത്തു. സഖ്യത്തെ അപലപിച്ച് മാണി സി. കാപ്പനും സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയും ഇതിനിടെ രംഗത്തെത്തി. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്ന വിശദീകരണമാണ് കേരള നേതാക്കള്‍ നൽകുന്നത്.
സഖ്യം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി പറഞ്ഞു. അട്ടിമറിക്കുത്തരവാദി കോണ്‍ഗ്രസാണെന്ന കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ വിമര്‍ശനവും നടത്തി. ഇപ്പോൾ ഉണ്ടായ പുതിയ സംഭവവികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രിഎ.കെ. ശശീന്ദ്രനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.