മദ്രാസ് െഎ.െഎ.ടിയിൽ മലയാളി വിദ്യാർഥിനി ആത്മഹത്യചെയ്ത നിലയിൽ
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടിയിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കിളിക ൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശനി നഗർ 173 കിലോൻതറയിൽ ഫാത്തിമ ലത്തീഫ് (18) ആണ് മരിച്ചത്. ഒന്നാം വർഷ എം.എ ഹ്യുമാനിറ്റിസ് (ഇൻറഗ്രേറ്റഡ്) വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ പ ത്തരയോടെയാണ് വനിത ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
രാവിലെ പത്തു മണിക്ക് ഫാത്തിമയുടെ മാതാവ് സജിത ലത്തീഫ് ഫോണിൽ വളരെനേരം വിളിച്ചിട്ടും കിട്ടാതായതോടെ കൂട്ടുകാരികളോട് അന്വേഷിക്കാൻ പറയുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് നടന്ന ഇേൻറണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് ഫാത്തിമയെ മാനസികമായി ബാധിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂർപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ഐ.ഐ.ടിയുടെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്.എസ്.ഇ.ഇ)കോഴ്സിനുള്ള എൻട്രൻസ് പരീക്ഷയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ ലത്തീഫ് ഒന്നാം റാങ്ക് നേടിയിരുന്നു. സി.ബി.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ വണും പ്ലസ് ടുവിന് 93.2 ശതമാനം മാർക്കും നേടിയിരുന്നു. സിവിൽ സർവീസ് മോഹത്തിലാണ് ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് കോഴ്സ് തെരഞ്ഞെടുത്തത്.
പിതാവ്: അബ്ദുൽ ലത്തീഫ് (പ്രവാസി). മാതാവ്: സജിത. അയിഷ ഇരട്ട സഹോദരിയാണ്. ഇളയ സഹോദരി: മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.