Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികളുടെ എണ്ണം...

രോഗികളുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും

text_fields
bookmark_border
രോഗികളുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും
cancel

തിരുവനന്തപുരം: രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 161 പേർ ചികിത്സയിലുണ്ട്. സംസ്ഥാനം ഗുരുതര സ്ഥിതിയിലേക്കാണ് പോകുന്നത്. കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ കൊണ്ടുവരും. കണ്ടെയ്ൻമെൻറ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണം. പുറത്തുനിന്ന് ആളുകൾ വന്നതോടെയാണ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്. 

മറുനാടൻ മലയാളി സഹോദരങ്ങൾ അവർക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷയും കാര്യമായെടുക്കണം. സംസ്ഥാന അതിർത്തികളിൽ ഒരു നിയന്ത്രണവും ഇല്ലാതെ ആളുകൾ വരുന്നത് അപകടകരമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെ സ്ഥലങ്ങളിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചത്. 

ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗവും രോഗമില്ലാത്താവരാണ്. എന്നാൽ ചിലർ രോഗവാഹകരാണ്. ഇവരെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്. പ്രവാസികളുടെ കൂടെ നാടാണിത്. അവരുടെ മുന്നിൽ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. എന്നാൽ, പുറത്തുനിന്ന് വരുന്നവർ നിർബന്ധമായും ക്വാറൈൻറനിൽ കഴിയാണം. നിരീക്ഷണം കർശനമാക്കൽ നാടിെൻറ ചുമതലയാണ്.

കോവിഡിെൻറ മറവിൽ പലരും കുപ്രചരണങ്ങൾ നടത്തുന്നുണ്ട്. അവർക്ക് പല ഉദ്ദേശങ്ങളും കാണും. എന്നാൽ, അത്തരം പ്രചാരണങ്ങളിൽ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovidlock downPinarayi VijayanPinarayi VijayanPinarayi VijayanKerala News
News Summary - in kerala more restrictions needed
Next Story