Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 4:34 PM GMT Updated On
date_range 27 Nov 2017 8:39 PM GMTഡെപ്യൂട്ടി കലക്ടറോട് മോശം പരാമർശങ്ങൾ: എം.എൽ.എ പരസ്യമായി ക്ഷമ ചോദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടറോട് മോശമായി സംസാരിച്ചതിൽ പരസ്യമായി ക്ഷമചോദിച്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. തെൻറ ഭാഗത്തുനിന്നുള്ള ഏതെങ്കിലും വാക്കുകളിൽ ഡെപ്യൂട്ടി കലക്ടർക്ക് മാനസിക വിഷമമുണ്ടായിട്ടുെണ്ടങ്കിൽ അതിൽ താൻ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കലക്ടറേറ്റിൽ നടന്ന യോഗത്തിനുശേഷം എം.എൽ.എ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍നിന്ന് രക്ഷിക്കാനായിരുന്നു തെൻറ ശ്രമം. അല്ലാതെ അവരെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. താന്‍ നേരിട്ട് ഫോണ്‍ വിളിച്ച് അവരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നേരില്‍ കാണേണ്ട ആവശ്യമുണ്ടെങ്കില്‍ നേരില്‍ കണ്ടും ഖേദം പ്രകടിപ്പിക്കും. കുന്നത്തുകാല്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ ഉപരോധത്തിനിടെ എം.എൽ.എയുടെ ഭാഗത്തുനിന്ന് ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ. വിജയത്തോടുള്ള മോശം പരാമർശങ്ങൾ വിവാദമായിരുന്നു.
സംഭവത്തില്‍ വനിത കമീഷന്‍ അടക്കം അതൃപ്തി പ്രകടിപ്പിച്ചു. കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തിങ്കളാഴ്ച രാവിലെ സി.കെ. ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. ഡെപ്യൂട്ടി കലക്ടർ കലക്ടർക്ക് പരാതി നൽകിയതായും അറിയുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ ഖേദപ്രകടനം. നാട്ടുകാർ റോഡ് ഉപേരാധിക്കുന്നതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാനായിരുന്നു നേരത്തേ കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം. ഇക്കാര്യം െഡപ്യൂട്ടി കലക്ടർ അറിയിച്ചതോടെ ക്ഷുഭിതനായ എം.എൽ.എ അവർക്കെതിരെ തിരിയുകയായിരുന്നു. ‘എന്നെ നിനക്ക് അറിയില്ല. നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്’ എന്നൊക്കെയുള്ള പരാമർശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു.
സംഭവത്തില്‍ വനിത കമീഷന്‍ അടക്കം അതൃപ്തി പ്രകടിപ്പിച്ചു. കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തിങ്കളാഴ്ച രാവിലെ സി.കെ. ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. ഡെപ്യൂട്ടി കലക്ടർ കലക്ടർക്ക് പരാതി നൽകിയതായും അറിയുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ ഖേദപ്രകടനം. നാട്ടുകാർ റോഡ് ഉപേരാധിക്കുന്നതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാനായിരുന്നു നേരത്തേ കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം. ഇക്കാര്യം െഡപ്യൂട്ടി കലക്ടർ അറിയിച്ചതോടെ ക്ഷുഭിതനായ എം.എൽ.എ അവർക്കെതിരെ തിരിയുകയായിരുന്നു. ‘എന്നെ നിനക്ക് അറിയില്ല. നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്’ എന്നൊക്കെയുള്ള പരാമർശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story