Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ...

സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നൽകി അന്തർസംസ്ഥാന തൊഴിലാളി

text_fields
bookmark_border
സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നൽകി അന്തർസംസ്ഥാന തൊഴിലാളി
cancel

കോഴിക്കോട്: കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നൽകി അന്ത ർസംസ്ഥാന തൊഴിലാളി ദേശ്രാജ് മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റി. ചൊവ്വാഴ് ച നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രാജസ്ഥാൻ സ്വദേശിയായ ദേശ്‌രാജിനെ മനം നിറഞ്ഞ് അഭിനന്ദിച്ചത്. സമൂഹ അടുക്കളയിലേക്ക് പച്ചക് കറി നൽകിയതിന് പുറമെ നാട്ടുകാരായ 550 കുടുംബങ്ങള്‍ക്കും അന്തർസംസ്ഥാന തൊഴിലാളികളായ നൂറോളം പേര്‍ക്കും പച്ചക്കറി കിറ്റും ദേശ്രാജ് നല്‍കി.

അന്തർസംസ്ഥാന തൊഴിലാളികളോട് കേരളം കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനുമുള്ള ആദരവായി കുറ്റ്യാടി കായക്കൊടിയില്‍നിന്നുള്ള ഈ മാതൃക പ്രവര്‍ത്തനം. അഞ്ചു കിലോ തൂക്കമുള്ള, വിവിധ പച്ചക്കറികളടങ്ങിയതാണ് കിറ്റ്. പ്രത്യേക പാസ് വാങ്ങി കര്‍ണാടകയില്‍നിന്നാണ് പച്ചക്കറികള്‍ എത്തിച്ചത്. ആര്‍.ആര്‍.ടി വളൻറിയര്‍മാരുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പണം മുടക്കിയത് ദേശ്‌രാജാണെങ്കിലും മറ്റ് അന്തർസംസ്ഥാന തൊഴിലാളികളും സഹായവുമായി രംഗത്തുണ്ടായിരുന്നു.

17 വര്‍ഷം മുമ്പ് 16ാം വയസ്സിലാണ് ദേശ്‌രാജ് രാജസ്ഥാനിലെ കരോളി ജില്ലയില്‍നിന്ന് കായക്കൊടിയില്‍ തൊഴില്‍ തേടിയെത്തിയത്. ഒരു സാധാരണ തൊഴിലാളിയായാണ് കേരളത്തിലെത്തിയത്. ഇന്ന് സ്വന്തമായി ഗ്രാനൈറ്റ് കച്ചവടം നടത്തുന്ന ഇദ്ദേഹം സമ്പാദ്യത്തിെൻറ ഒരുഭാഗം നീക്കിവെച്ച് കോവിഡ് -19നെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനത്തിന് കരുത്തുപകരുകയാണ്.

ജോലി തേടി കായക്കൊടിയിലെത്തിയപ്പോള്‍ ഇവിടത്തുകാര്‍ നല്ല സഹായങ്ങളാണ് തനിക്ക് നല്‍കിയതെന്ന് ദേശ്‌രാജ് പറഞ്ഞു. ആ സഹായം തിരിച്ചുനല്‍കേണ്ട സമയമിതാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു സഹായം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇദ്ദേഹം പറഞ്ഞു. കായക്കൊടിയില്‍ സ്വന്തം വീടെടുത്ത് ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുകയാണ് ദേശ്രാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19community kitchenKerala News
News Summary - kerala migrant labour helps community kitchen
Next Story