കേരളത്തിൽ ലോക്ഡൗൺ മൂന്ന് ഘട്ടമായി പിൻവലിക്കണമെന്ന് കർമ സമിതി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് കർമസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ കൂടുത ൽ വിവരങ്ങൾ പുറത്ത്. മൂന്ന് ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്നാണ് കർമസമിതി ശിപാർശ ചെയ്യുന്നത്. ഓരോ ഘട ്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണമെന്നും നിർദേശമുണ്ട്.
ഒരാഴ്ചക്കുള്ളിൽ ഒരു കോവിഡ് കേസു പോലും റി പ്പോർട്ട് ചെയ്യാത്ത ജില്ലകളിലാണ് ഇളവുകളിലെ ഒന്നാം ഘട്ടം തുടങ്ങുക. ഇത്തരം ജില്ലകളിൽ ഒരു കോവിഡ് ഹോട്ട് സ്പോട്ട് പോലും ഉണ്ടാവരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10 ശതമാനം കൂടരുതെന്നും നിർദേശമുണ്ട്. 14 ദിവസത് തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലാണ് രണ്ടാം ഘട്ടം തുടങ്ങുക. ഈ ജില്ലകളിൽ നിരീ ക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.
ഒന്നാം ഘട്ടം
•വിവാഹ ങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് അടുത്ത ബന്ധുക്കളായ 10 പേർ മാത്രം.
•ഇതര സംസ്ഥാ നങ്ങളിൽനിന്ന് ആരെയും പ്രവേശിപ്പിക്കരുത്.
•സ്വകാര്യ സ്ഥാപനങ്ങളിൽ മൊത്തം അംഗ സംഖ്യയുടെ 25 ശതമാനം മാത്രം ജോലിക്ക് ഹാജരാകും വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. സ്ഥാപനയുടമ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം.
•പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം
•കെട്ടിടങ്ങൾക്ക് അകത്തേക്കും പുറത്തേക്കും കടക്കുേമ്പാൾ സാനിറ്റൈസിങ് നിർബന്ധം.
•വാഹനങ്ങളിലും സാനിൈറ്റസർ കരുതണം.
•പുറത്തിറങ്ങുന്നവർ അംഗീകൃത തിരിച്ചറിയൽ കാർഡ് ൈകയിൽ സൂക്ഷിക്കണം.
•യാത്രാ ഉദ്ദേശം പൊലീസിനെ ബോധ്യപ്പെടുത്തണം.
•സർക്കാർ-സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ടുപേർ മാത്രം.
•സർക്കാർ ജീവനക്കാരെയും ആരോഗ്യപ്രവർത്തകരെയും കൊണ്ടുേപാകുന്ന വാഹനങ്ങളിൽ സീറ്റിങ്ങിന് അനുസരിച്ച് മാത്രം പ്രവേശനം.
•65 വയസ്സിന് മുകളിലുള്ളവരോ അർബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരോ പുറത്തിറങ്ങരുത്.
•അനിവാര്യമായ കാരണങ്ങൾക്ക് വീട്ടിൽ സഹായിയോ ബന്ധുക്കളോ ഇല്ലാത്തവരാണെങ്കിൽ വളൻറിയർമാരുടെ സേവനം തേടണം.
•കൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങാൻ സാധ്യതയുള്ള ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
•മതപരമായ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ആളുകൾ കൂടാൻ പാടില്ല. ആരാധനാലയങ്ങളിൽ ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ തുടരും.
•ഫാൻസി ഷോറൂമുകൾ, സ്വർണക്കടകൾ, വസ്ത്രാലയങ്ങൾ, ഇലക്ട്രോണിക് കടകൾ എന്നിവ തുറക്കരുത്.
രണ്ടാം ഘട്ടം
•ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രോേട്ടാകോൾ പാലിച്ച് തുറക്കാം.
•അഞ്ച് പേരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് രോഗലക്ഷണങ്ങളിെല്ലന്ന് തൊഴിലുടമ ഉറപ്പുവരുത്തണം.
•വിവാഹങ്ങൾ മരണാനന്തര ചടങ്ങുകൾ എന്നിവക്ക് അടുത്ത ബന്ധുക്കളായ 20 പേർ മാത്രം.
•ഏത് സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ സംഖ്യ എത്ര ഉയർന്നതാണെങ്കിലും 20 പേരോ അല്ലെങ്കിൽ മൊത്തം സംഖ്യയുടെ 25 ശതമാനമോ മാത്രം.
•പ്രഭാത സവാരിക്കാർക്ക് അരമണിക്കൂർ അനുമതി. അതും രാവിലെ 7.30ന് മുമ്പ്. അതും നിബന്ധനകൾ പാലിച്ച് അരകിലോമീറ്റർ പരിധിയിൽ മാത്രം.
മൂന്നാം ഘട്ടം
•െഎ.ടി കമ്പനികൾ ഭാഗികമായി തുറക്കാം. അതേസമയം, വീട്ടിലിരുന്നുള്ള ജോലി സംവിധാനം തുടരണം.
•ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും നീങ്ങുന്നതുവരെ അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിക്കാൻ പാടില്ല. സർവിസ് തുടങ്ങിയാലും വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് കർശന നിബന്ധനകൾ.
•ഹോസ്റ്റലുകൾ മറ്റ് താമസ സംവിധാനങ്ങൾ എന്നിവ തുറക്കാം. പൂർണ ഉത്തരവാദിത്തം ഉടമകൾക്ക്. മാനദണ്ഡം ലംഘിച്ചാൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നടപടിയുണ്ടാകും.
•മദ്യവിൽപന ഒാൺലൈൻ വഴി ആരംഭിക്കുന്നതിന് ആവശ്യമെങ്കിൽ ബെവ്കോക്ക് നടപടി തുടങ്ങാം.
•മതപരമായ ആഘോഷങ്ങൾ, വലിയ പൊതുപരിപാടികൾ എന്നിവ ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.