അടച്ചിടൽ മറ്റ് മാർഗമില്ലാതെ; വൻ പ്രത്യാഘാതമുണ്ടാക്കും
text_fieldsതിരുവനന്തപുരം: കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലാതെയ ാണ് കേരളം അടച്ചിടാൻ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പ്രതീക്ഷക്കപ്പുറം രോഗബാധിതരുടെ എണ്ണം കൂടിയതോടെ അനിവാര്യഘട്ടത്തിലാണ് സുപ്രധാന നടപടി കൈക്കൊണ്ടത്. കേന്ദ്ര സർക്കാർ 10 ജില്ലകളാണ് അടച്ചിടാൻ ആവശ്യപ്പെട്ടതെങ്കിലും പൂർണമായ അടച്ചിടലേ ഗുണം ചെയ്യൂവെന്ന വിലയിരുത്തലിലാണ് സർക്കാർ. എല്ലാ സാധ്യതകളും വിലയിരുത്തിയാണ് സംസ്ഥാനത്തിെൻറ സാമ്പത്തിക മേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം കൈക്കൊണ്ടത്.
ജനങ്ങൾ വീട്ടിലിരിക്കുക എന്നത് മാത്രമാണ് സമൂഹ വ്യാപനം തടയാൻ പോംവഴിയെന്ന് വിദഗ്ധർ സർക്കാറിനെ അറിയിച്ചിരുന്നു. അടച്ചിടലിന് കേന്ദ്രം ഞായറാഴ്ച തന്നെ നിർദേശം നൽകിയെങ്കിലും തിങ്കളാഴ്ച ജനങ്ങൾക്ക് അത്യാവശ്യം കടകളിൽ പോകാൻ അവസരം ഒരുക്കിയ ശേഷമാണ് അടച്ചിടൽ തീരുമാനം പ്രഖ്യാപിച്ചത്. ദൂരദിക്കുകളിലുള്ളവർക്ക് നാട്ടിലെത്താനും ഇൗ തീരുമാനം വഴിയൊരുക്കി. പൊതുഗതാഗത സംവിധാനം പൂർണമായി നിശ്ചലമായി. ട്രെയിനും ബസും ഇല്ലാതായതോടെ സ്വകാര്യ വാഹനങ്ങളിലുള്ള അത്യാവശ്യ യാത്ര മാത്രമാണ് സാധ്യമാകുക. പൊതുഗതാഗത സംവിധാനം ഒഴിവായത് രോഗ വ്യാപനം തടയാൻ സഹായകമാകും.
സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രത്യാഘാതം ഇതുണ്ടാക്കും. സർക്കാറിെൻറ വരുമാനം ഏറക്കുറെ നിലച്ച അവസ്ഥയിലാണ്. വികസന പദ്ധതികളും വാർഷിക പദ്ധതികളുമൊക്കെ നിശ്ചലമായി. ദിവസ വേതനക്കാരായ ലക്ഷക്കണക്കിനു പേർക്ക് വരുമാനം ഇല്ലാതായി. ഇതര സംസ്ഥാന തൊഴിലാളികൾക്കും പണിയില്ലാത്ത സ്ഥിതിയാണ് വരുന്നത്.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സർക്കാർ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. അവശ്യ േസവനങ്ങളൊഴികെ ഒന്നും മാർച്ച് 31വരെ ലഭ്യമാകില്ല. ചരക്കുകൾ അതിർത്തി കടക്കാൻ പ്രയാസമില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതിസന്ധി വന്നിരുന്നു. അതിർത്തികളിൽ ലോറികൾ അടക്കം തടഞ്ഞു. ഇത് വിപണികളിൽ പ്രതിഫലിക്കുകയും ചെയ്തു. പൊതുഗതാഗതമില്ലാത്തതിനാൽ അടിയന്തര ഘട്ടത്തിൽ സ്വന്തമായി വാഹനമില്ലാത്തവർക്ക് യാത്ര പ്രയാസമാകും.
സർക്കാർ ഒാഫിസുകളുടെ പ്രവർത്തനവും പരിമിതപ്പെടും. പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. പരീക്ഷകളടക്കം നേരത്തേ മാറ്റിെവച്ചിരുന്നു. പ്രതിസന്ധി നീങ്ങിയാലേ ഇത് നടക്കാനിടയുള്ളൂ. മാർച്ച് 31 വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നിയന്ത്രണ വിധേയമായാലേ സ്ഥിതിഗതികളിൽ ഇളവ് വരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.