രാമമംഗലം പഞ്ചായത്ത് പ്രസിഡൻറിെൻറ അയോഗ്യതക്ക് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: മൂവാറ്റുപുഴ രാമമംഗലം പഞ്ചായത്ത് പ്രസിഡൻറ് ജെസി രാജുവിനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തു. കൂറുമാറ്റം ആരോപിച്ച് സി.പി.െഎ ജില്ല സെക്രട്ടറി നൽകിയ പരാതിയിലാണ് കമീഷൻ ജെസിയെ അയോഗ്യയാക്കിയത്.
2010ലെ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ സി.പി.ഐ പിന്തുണയുള്ള സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജെസി 2015ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും പ്രസിഡൻറാവുകയുമായിരുന്നു. തങ്ങളുടെ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് അംഗത്തിെൻറ കാലാവധി തീരുംമുേമ്പ രാജിവെക്കാതെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് കൂറുമാറ്റ നിരോധന നിയമത്തിെൻറ ലംഘനമാണെന്ന വാദം ശരിവെച്ചായിരുന്നു കമീഷെൻറ ഉത്തരവ്.
ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ 14 ദിവസം ബാക്കിയുള്ളപ്പോഴാണ് കൂറുമാറി പത്രിക നൽകിയതെന്നായിരുന്നു വാദം. ഇതിനെതിരെ ജെസി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് മൂന്നാഴ്ചക്കുശേഷം വീണ്ടും കേസ് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
