Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭേദഗതിക്ക് മുമ്പുള്ള...

ഭേദഗതിക്ക് മുമ്പുള്ള കള്ളനോട്ട് കേസുകളിൽ യു.എ.പി.എ പാടില്ല –ഹൈകോടതി 

text_fields
bookmark_border
ഭേദഗതിക്ക് മുമ്പുള്ള കള്ളനോട്ട് കേസുകളിൽ യു.എ.പി.എ പാടില്ല –ഹൈകോടതി 
cancel

കൊച്ചി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യു.എ.പി.എ) ഭേദഗതി നിലവിൽവരുംമുമ്പുള്ള കള്ളനോട്ട് കേസുകളിൽ യു.എ.പി.എ വ്യവസ്ഥ ബാധകമാക്കാനാവില്ലെന്ന് ഹൈകോടതി. കുറ്റകൃത്യം നടന്ന കാലത്ത് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിൽ യു.എ.പി.എ പ്രകാരമുള്ള നടപടികൾ പാടില്ലെന്ന് ഫുൾ ബെഞ്ച് വ്യക്തമാക്കി. 

പാകിസ്താനില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ യു.എ.ഇ വഴി ഇന്ത്യയിലേക്ക് കടത്തിയെന്ന കേസിലെ പ്രതി മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുസ്സലാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മൂന്നംഗ ഫുൾ ബെഞ്ചിലെ ഒരു ജഡ്ജി യു.എ.പി.എ ചുമത്താമെന്ന നിലപാട് സ്വീകരിച്ചപ്പോൾ രണ്ട് ജഡ്ജിമാർ എതിർത്തു.

2013 ജനുവരി 26ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് ഹരജിക്കാരൻ. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എൻ.െഎ.എക്ക് കൈമാറി. തുടര്‍ന്ന് യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ഹരജിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് മേൽ ചുമത്തി. ഇതേതുടർന്ന് വിചാരണക്കോടതി ജാമ്യഹരജി തള്ളിയതിനാലാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.

കുറ്റകൃത്യം നടെന്നന്ന് എൻ.െഎ.എ പറയുന്ന കാലത്ത് യു.എ.പി.എ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. രാജ്യത്തിെൻറ സാമ്പത്തികസുരക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനത്തിെൻറ പരിധിയിലാക്കി യു.എ.പി.എ നിയമഭേദഗതി ബില്‍ കൊണ്ടുവന്നത് 2012ലും പ്രാബല്യത്തില്‍ വന്നത് 2013 ഫെബ്രുവരി ഒന്നിനുമാണ്. എന്നാല്‍, ഭേദഗതിക്ക് മുമ്പുള്ള കള്ളനോട്ട് കേസുകെളയും യു.എ.പി.എ പ്രകാരം കൈകാര്യം ചെയ്യാമെന്നായിരുന്നു എൻ.െഎ.എയുടെ വാദം. ഇത് കോടതി തള്ളി.

യു.എ.പി.എ നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വരുംമുമ്പ് നടന്ന കള്ളനോട്ട് നിര്‍മാണവും പ്രചരിപ്പിക്കലും സംബന്ധിച്ച കേസ് തീവ്രവാദ പ്രവര്‍ത്തനമായി കാണാനാവില്ലെന്ന് ഫുള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ശരീഫ് കേസിലെ വിധി റദ്ദാക്കുകയും ചെയ്തു. യു.എ.പി.എ പ്രകാരം എൻ.െഎ.എ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റാനും നിര്‍ദേശം നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsuapamalayalam news
News Summary - kerala high court- kerala news
Next Story