Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right42,337 അനധികൃത...

42,337 അനധികൃത െകാടിമരങ്ങൾ; ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പുണ്ടെന്ന് കോടതി

text_fields
bookmark_border
42,337 അനധികൃത െകാടിമരങ്ങൾ; ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പുണ്ടെന്ന് കോടതി
cancel

കൊച്ചി: സംസ്ഥാനത്ത് പാതയോരത്തെ അനധികൃത കൊടിമരങ്ങൾ 42,337 എണ്ണമെന്ന് സർക്കാർ. ഇവയെല്ലാം നീക്കം ചെയ്താൽ ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പ് കിട്ടുമെന്ന് ഹൈകോടതി. പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിെൻറ പ്രവേശന കവാടത്തിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെൻറ് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർക്കാറിെൻറ വിശദീകരണവും ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിരീക്ഷണവും.

അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ എത്രയും വേഗം അവനീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.കൊടിമരങ്ങളുടെ എണ്ണം അറിയിച്ചെങ്കിലും പൊതുസ്ഥലത്തും നടപ്പാതയിലുമായി നിൽക്കുന്ന കൊടിമരങ്ങൾ നിയമപരമായി സ്ഥാപിച്ചതാണോ അല്ലയോ എന്ന് അറിയില്ലെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം. കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഇനിയും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാർ നൽകിയ കണക്കുപ്രകാരം ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്പ് കിട്ടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് ഒരു ഫാക്ടറി തുടങ്ങാനാകും. ശരിയായ രീതിയിൽ കണക്കെടുത്താൽ അനധികൃത കൊടിമരങ്ങളുടെ എണ്ണം ഇതിെൻറ ഇരട്ടിയാകും.

റോഡ് കുഴിച്ച് സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളെ തൊട്ടാൽ അടികിട്ടുന്ന അവസ്ഥയാണ് നിലവിൽ. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളതിനാൽ പൊലീസിനുപോലും ഇക്കാര്യത്തിൽ പേടിയാണ്. അനധികൃതമായി റോഡിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഇത്തരം കൊടിമരങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന കാര്യം സർക്കാർ എല്ലാവരെയും അറിയിക്കണം. എന്നിട്ടും നീക്കം ചെയ്യാത്തവ അധികൃതർ നീക്കണം.

നിയമലംഘനം നടത്തിയവർക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെയടക്കം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. തുടർന്ന് ഹരജി വീണ്ടും നവംബർ 25ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
News Summary - kerala high court against illegal flagpoles
Next Story