കുട്ടികൾക്കെതിരായ അതിക്രമത്തിൽ റെക്കോഡിട്ട് കേരളം
text_fieldsതൃശൂർ: കശ്മീർ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിെൻറ പ്രതിഷേധം കേരളത്തിലും ഉയരുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് വർഷത്തിനിടയിൽ 2000 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015ൽ 1583 കേസുകൾ രജിസ്റ്റർ ചെയ്തിടത്ത് 2016ൽ 2122 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2017ൽ ഇത് 2611ലെത്തി. ഈ വർഷം മൂന്ന് മാസത്തിനിടെ 612 കേസുകളാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഒന്നാംസ്ഥാനം തലസ്ഥാന നഗരിയും തൊട്ടുപിന്നിൽ കോഴിക്കോടും എറണാകുളവുമാണ്. സമീപത്തുതന്നെ സാംസ്കാരിക തലസ്ഥാനവുമുണ്ട്. തിരുവനന്തപുരത്ത് സിറ്റി, റൂറൽ പരിധികളിലായി 2016ൽ 263 കേസുകളായിരുന്നുവെങ്കിൽ, 2017ൽ ഇത് 361ലെത്തി. ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോൾ മാത്രം 102 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കൊല്ലം ജില്ലയിൽ സിറ്റി റൂറൽ പരിധിയിലായി 2016ൽ 157 ഉം 2017ൽ 259ഉം, ഈ വർഷം ഇതുവരെയായി 61ഉം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എറണാകുളത്ത് 2016ൽ 224 ആയിരുന്നത് 2017ൽ 257യായി ഉയർന്നു. ഇൗ വർഷം ഇതുവരെ 72 കേസുകളായി. തൃശൂരിൽ 2016ൽ 191 ആയിരുന്നു. 2017ൽ 184 ആയി കുറഞ്ഞു. എന്നാൽ ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോൾ മാത്രം 100ലെത്തി കേസുകൾ. മലപ്പുറത്ത് 2016ൽ 244ഉം 2017ൽ 219ഉം, ഈ വർഷം ഇതുവരെ 82ഉം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് 2016ൽ 170 കേസുകളാണുണ്ടായത്. 2017ൽ 274ൽ എത്തി. ഈ വർഷം ഇതുവരെ 75 േകസുകൾ പൊലീസ് എടുത്തിട്ടുണ്ട്. ഏറ്റവും കുറവ് കേസ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.