കേരളത്തില്‍ ജിയോ നിരോധിച്ചു; പകുതി നിരക്കില്‍ കേരളത്തിൽ മൊബൈൽ സേവനം ലഭ്യമെന്നും വ്യാജവാർത്ത
text_fieldsതിരുവനന്തപുരം: കേരളത്തില്‍ റിലയന്‍സ് ജിയോ നിരോധിച്ചെന്ന് വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ജിയോ നിരോധനവും വൈറലായിരിക്കുന്നത്.
2021 മുതല്‍ സംസ്ഥാനത്ത് റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് അവകാശവാദം. ജിയോയുടെ പകുതി നിരക്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് സേവനവും മൊബൈല്‍ ഫോണുകളും നല്‍കാനും പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും പറയുന്നു.
ദേശീയ മാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്.
ഹിന്ദിയിലുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
മോദിക്കും അംബാനിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉചിതമായ മറുപടി! പുതിയ വര്‍ഷം മുതല്‍, ജിയോയുടെ ഇന്റര്‍നെറ്റ് സേവനം കേരളത്തില്‍ നിര്‍ത്തലാക്കി. സര്‍ക്കാരിന്റെ സ്വന്തം നെറ്റ് വർക്കായ കേരള ഫൈബര്‍ നെറ്റ്, ഫോണ്‍ തുടങ്ങുന്നത് ജിയോയുടെ പകുതി നിരക്കിലാണ്! റെഡ് സല്യൂട്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള കെ ഫോൺ വഴിയാണ് സേവനം ലഭ്യമാക്കുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ദേശീയ മാധ്യമങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് വ്യാജവാർത്തയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

