ആഭ്യന്തര വിമാന സർവിസ് മാർഗ നിർദേശം പുറത്തിറക്കി; യാത്രക്കാർക്ക് 14 ദിവസം ക്വാറൻറീൻ
text_fieldsതിരുവനന്തപുരം: ആഭ്യന്തര വിമാന സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണമുള്ളവർ കോവിഡ് കെയർ സെൻററുകളിലോ ആശുപത്രിയിലോ പോകണം. രോഗലക്ഷണമില്ലാത്തവർ ഹോം ക്വാറൻറീനിൽ കഴിയണം.
ഹോം ക്വാറൻറീൻ സൗകര്യമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണമെന്നും യാത്രക്കാർ എല്ലാവരും േകാവിഡ് ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കോവിഡ് ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുേണ്ടാ എന്ന വിവരം വിമാനകമ്പനികൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നതിെൻറ അടിസ്ഥാനത്തിലായിരിക്കും പാസ് അനുവദിക്കുക. രജിസ്ട്രേഷൻ വിവരങ്ങൾ വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്കിൽ നൽകണം.
ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരം രജിസ്ട്രേഷൻ സമയത്ത് നൽകണം. യാത്രാ പെർമിറ്റ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇ-മെയിലിലേക്കോ ക്യൂ.ആർ കോഡ് സഹിതം ലഭ്യമാകും.
വിമാനത്താവളത്തിലെത്തുന്നവർക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീടുകളിലേക്ക് പോകാം. യാത്രക്കാർക്ക് സ്വന്തം ജില്ലകളിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കേണ്ട ചുമതല ജില്ല ഭരണകൂടത്തിനാകും. എല്ലാ ലഗേജുകളും അണുവിമുക്തമാക്കുകയും വേണെമന്നും മാർഗനിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.