Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിലും...

കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ റഡാർ

text_fields
bookmark_border
kavalappara-160819.jpg
cancel

കോഴിക്കോട്: കവളപ്പാറയിലും പുത്തുമലയിലും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനായി റഡാർ ഉപയോഗിക്കാ ൻ സർക്കാർ തീരുമാനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മണ്ണി നടിയിൽ പരിശോധന നടത്താൻ പര്യാപ്തമായ ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ (ജി.പി.ആർ) ആണ് ഇതിനായി ഉപയോഗിക്കുക. ഹൈദരാബാദിൽ നിന്നാണ് ഉപകരണം എത്തിക്കുക. വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തുവെന്നും ശനിയാഴ്ച റഡാർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ കവളപ്പാറയിലായിരിക്കും ആദ്യം ജി.പി.ആർ എത്തിക്കുക. പിന്നീട് വയനാട്ടിലെ പുത്തുമലയിലേക്ക് കൊണ്ടുപോകും. തെരച്ചിൽ അവസാനിപ്പിച്ചതായുള്ള പ്രചാരണം വ്യാജമാണെന്നും അവസാന മൃതദേഹം കിട്ടും വരെയും തെരച്ചിൽ തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ നിർത്തിയെന്ന വ്യാജപ്രചാരണം നടത്തുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainPuthumalakavalapparagpr
News Summary - Kerala Govt says will use ground penetrating radar to trace missing people
Next Story