വിരട്ടൽ എന്നോട് വേണ്ട –സി.പി.എമ്മിനോട് ഗവർണർ
text_fieldsതൃശൂർ: പൗരത്വഭേദഗതി നിയമത്തിൽ കേന്ദ്രാനുകൂല നിലപാടെടുത്തതിന് വിമർശനങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഭരണഘടനാപരമായ നിലപാടെടുത്തതിെൻറ പേരിൽ വിരട്ടൽ തന്നോട് വേണ്ട. ‘മൂന്ന് തവണ ആക ്രമിക്കപ്പെടുകയും ഒരു തവണ തലയ്ക്കടിയേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്തയാളാണ് ഞാൻ. ഇനി പുറത്തിറങ്ങില്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നാൽ, അന്നുമുതൽ എന്നും പുറത്തുണ്ട്.
ഇപ്പോൾ കേരളത്തിലെ സംഭവങ്ങൾക്ക് ശേഷവും 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. ലോക്സഭ അംഗീകരിച്ച നിയമമായി മാറിയ കാര്യത്തിൽ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂർണമായും കേന്ദ്രത്തിെൻറ അധികാരത്തിലുള്ളതാണ്. ഇൗ നിയമത്തിെനതിരെ സംസ്ഥാനം പ്രമേയം പാസാക്കുന്നത് അമേരിക്ക നോർത്ത് കൊറിയയിൽ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്’- പരിഹാസം നിറഞ്ഞ ഭാവത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിെൻറ ഭരണഘടനാപരമായ തലവൻ എന്ന നിലയിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യും. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിെൻറ പേരിൽ സമയവും പണവും പാഴാക്കാൻ അനുവദിക്കില്ല- ഗവർണർ പറഞ്ഞു.കണ്ണൂരിൽ പ്ലക്കാർഡ് ഉയർത്തിയപ്പോൾ അത് നീക്കണമെന്ന് താൻ ആവശ്യപ്പെട്ടില്ല- ഗവർണർ വ്യക്തമാക്കി.
ഗവര്‍ണറെ എതിര്‍ക്കൽ ക്രിമിനല്‍ കുറ്റം -ആരിഫ് മുഹമ്മദ് ഖാന്
കോട്ടയം: രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തില്‍ താൻ സ്വതന്ത്രമായി സഞ്ചരിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം അനാവശ്യമാണ്. അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർലമെൻറ് പാസാക്കിയാൽ നിയമമാണ്. നിയമലംഘനം നടത്തിയാൽ പ്രതിരോധിക്കും. അത് കടമയാണ്. തിരക്കിനിടയിലും ഭരണാധികാരികൾ ഇടക്കിടെ ഭരണഘടന വായിക്കണം. നിയമം പിൻവലിക്കണമെന്ന് സർക്കാറിന് ആവശ്യപ്പെടാം.
എന്നാൽ, നിയമസഭയെ ഉപയോഗിക്കരുത്. കാര്യങ്ങൾ മനസ്സിലാക്കാൻ സർക്കാറിനോട് അഭ്യർഥിക്കുകയാണ്. പൗരത്വം കേന്ദ്ര അധികാര പരിധിയിലുള്ള വിഷയമാണ്. ചരിത്ര കോൺഗ്രസിെൻറ നിർദേശപ്രകാരമാണ് പ്രമേയമെന്ന ആരോപണവും ഗവർണർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.