നിലപാട് കടുപ്പിച്ച് ഗവർണർ; വിശദീകരണം തള്ളി
text_fieldsതിരുവനന്തപുരം: പൗരത്വ േഭദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയതി ൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. വിശദീകരണം തൃപ്തികരമല്ലെന്നു ം ഏതുതരം വിശദീകരണവും സ്വീകാര്യമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക് കി. ഗവർണറുടെ നോട്ടീസിന് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി വിശദീകരണം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഗവർണർ സർക്കാറിനെ തള്ളുകയും നിലപാട് കടുപ്പിക് കുകയും ചെയ്തത്. പൗരത്വവിഷയത്തിൽ തെൻറ അനുമതിയില്ലാതെ സുപ്രീംകോടതിയെ സമീപിച ്ചതിനാണ് ഗവർണർ സർക്കാറിന് നോട്ടീസ് നൽകിയത്.
സർക്കാറിേൻറത് നിയമലംഘ നം തന്നെയെന്ന് ആവർത്തിച്ച ഗവർണർ സർക്കാറിെൻറ പ്രവർത്തനങ്ങൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാക്കുമെന്നും അക്കാര്യത്തിൽ സൂക്ഷ്മനിരീക്ഷണമുണ്ടാകുമെന്നും വ്യക്തമാക്കി. ഇത് ഇൗഗോ ക്ലാഷല്ല. വ്യക്തിപരമായ പ്രശ്നങ്ങളുമില്ല. ഇൗ വിഷയത്തിൽ തുടർനടപടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നില്ല. ഭരണസംവിധാനം തകരാൻ അനുവദിക്കില്ല.
സർക്കാറും നിയമസഭയും അവർതന്നെ ഉണ്ടാക്കിയ ചട്ടങ്ങൾ ലംഘിക്കരുത്. പൗരത്വ വിഷയത്തിൽ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതും നിയമസഭയിൽ പ്രമേയം പാസാക്കിയതും നിയമപരമായി ശരിയല്ല. ജനാധിപത്യത്തിലെ അധികാരം നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ല. സുപ്രീംകോടതിയെ സമീപിക്കാൻ ഉത്തരവിറക്കും മുമ്പ് മുഖ്യമന്ത്രി തെൻറ അനുമതി വാങ്ങേണ്ടിയിരുന്നു. അത് ചെയ്യാതിരുന്നത് ഭരണഘടനാവിരുദ്ധമാണ്. സർക്കാറുമായുള്ള വിവാദം അടഞ്ഞഅധ്യായമാണോയെന്ന് ചോദിച്ചപ്പോൾ ഇത് അടഞ്ഞതോ അടയാത്തതോ എന്നത് പ്രശ്നമെല്ലന്ന് പറഞ്ഞ ഗവർണർ പ്രശ്നം തീർന്നിട്ടില്ലെന്ന ധ്വനിയാണ് നൽകിയത്.
ഗവർണറെ മനഃപൂർവം അവഗണിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നുമായിരുന്നു ചീഫ് സെക്രട്ടറി ഗവർണറെ കണ്ട് നൽകിയ വിശദീകരണം.
ഇതിന് മുമ്പും കേന്ദ്ര നിയമങ്ങളെ േകാടതിയിൽ സംസ്ഥാന സർക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. അന്നൊന്നും ഗവർണറുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. രാവിലെ മന്ത്രിസഭയോഗം കഴിഞ്ഞതിന് പിന്നാെലയാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം വിശദീകരിച്ച ചീഫ് സെക്രട്ടറി റൂൾസ് ഒാഫ് ബിസിനസിെൻറ ലംഘനം ഉണ്ടായിട്ടിെല്ലന്നും ഗവർണറുമായി സർക്കാറിന് ഭിന്നതയില്ലെന്നും സർക്കാർനടപടിയിൽ ഭരണഘടനാവിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നുമില്ലെന്നും വിശദീകരിച്ചു.
തർക്കം നീട്ടിക്കൊണ്ടുപോകേെണ്ടന്ന നിലപാടിൽ സർക്കാർ മയപ്പെെട്ടങ്കിലും ഗവർണർ ഉറച്ചുനിൽക്കുകയാണ്. തർക്കം കൂടുതൽ വഷളാകുമെന്ന സൂചനയാണ് ഗവർണറുടെ പുതിയ പ്രതികരണം നൽകുന്നത്. ഗവർണർ കഴിഞ്ഞദിവസങ്ങളിൽ വിമർശനം ആവർത്തിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. നിയമസഭസമ്മേളനം ജനുവരി 30ന് ആരംഭിക്കുന്ന സാഹചര്യത്തിൽ ഗവർണറുമായുള്ള തർക്കം ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് നിയമസഭ ആരംഭിക്കുക.
സി.പി.എമ്മിനെ പരിഹസിച്ച് ഗവർണർ
തിരുവനന്തപുരം: ഗവർണർപദവി എടുത്തുകളയാൻ തക്ക നിലയിലല്ല സി.പി.എം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവി ഇല്ലാതാക്കണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെൻറ നിലപാടിൽ െതറ്റ് കണ്ടെത്താൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പദവി റദ്ദാക്കാൻ പറയുന്നത്. അപ്പോൾപ്പിന്നെ ചോദിക്കാൻ ആരുമുണ്ടാകില്ലല്ലോ -ഗവർണർ പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ ഇൗ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കാൻ തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.