Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാം വാർഷികത്തിൽ...

മൂന്നാം വാർഷികത്തിൽ തിരിച്ചടിയേറ്റ് സർക്കാർ

text_fields
bookmark_border
മൂന്നാം വാർഷികത്തിൽ തിരിച്ചടിയേറ്റ് സർക്കാർ
cancel

തിരുവനന്തപുരം: മൂന്നാം വാർഷികാഘോഷ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർ ക്കാറിനും കടുത്ത ആഘാതം നൽകുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിെൻറ ഫ ലം. ഇടത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും സ്ഥാനാർഥി നിർണയത്തിൽ മുഖ്യപങ്ക് വ ഹിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വ്യക്തിപരമായ തിരിച്ചടി കൂടിയാണിത്. 18 സീറ്റുക ളിൽ വിജയിക്കുമെന്ന് പുറത്ത് പറയുേമ്പാഴും പത്തിലേറെ സീറ്റുകൾ ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇത്ര കടുത്ത ആഘാതം പ്രതീക്ഷിച്ചില്ല. പാർട്ടി സംവിധാനത്തിന് പുറമെ മന്ത്രിമാരും എം.എൽ.എമാരും പ്രചാരണത്തിന് ചുക്കാൻ പിടിച്ചിട്ടും യു.ഡി.എഫിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ വോട്ട് ഒഴുകുന്നത് പ്രതിരോധിക്കാനായില്ല.

തെരഞ്ഞെടുപ്പ് വിജയത്തിെൻറ ആവേശത്തോടെ പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചത്. മൂന്നാം വർഷ ആഘോഷങ്ങൾ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് സർക്കാറിെൻറ 1000 ദിന ആഘോഷങ്ങൾ ഗംഭീരമാക്കിയത്. സർക്കാറിെൻറ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ വ്യാപകമായ പരസ്യ പ്രചാരണമാണ് സർക്കാർ നടത്തിയത്. ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളും പൊടിപൊടിച്ചു. മന്ത്രിമാരും എം.എൽ.എമാരും പാർട്ടികളുടെ സംവിധാനത്തിലും വ്യാപക പരിപാടികൾ നടന്നു. എന്നാൽ, ഇതൊന്നും തെരഞ്ഞെടുപ്പിൽ വോട്ടായില്ല.

മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും നിയമസഭ പരിധിയിൽ പോലും പിടിച്ചുനിൽക്കാൻ കഴിയാത്തത് കനത്ത ക്ഷീണമാണ് സർക്കാറിന് ഉണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, പി. തിലോത്തമൻ എന്നിവരുടെ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മന്ത്രി മണ്ഡലങ്ങളിലും ഇടതു സ്ഥാനാർഥികൾ പിന്നിലായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ മാത്രം വിജയം കണ്ട യു.ഡി.എഫ് 123 നിയമസഭ മണ്ഡലങ്ങളിൽ മുന്നിലേക്ക് വന്നത് അവർക്ക് രാഷ്ട്രീയ നേട്ടമാണ്.

അതേസമയം തെരഞ്ഞെടുപ്പ് ഫലം കേരള സർക്കാറുമായി ബന്ധപ്പെട്ടേതാ സർക്കാർ വിലയിരുത്തലോ അല്ലെന്നാണ് മന്ത്രി ഇ.പി. ജയരാജെൻറ പ്രതികരണം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നേട്ടം വോട്ടായി മാറുന്നതിൽ എന്ത് സംഭവിെച്ചന്ന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ദേശീയ സാഹചര്യം െവച്ചുണ്ടായ വിധിയെഴുത്താണ് ഇതെന്ന വിലയിരുത്തലിലാണ് മറ്റ് നേതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsThrid Anniversary
News Summary - Kerala Government Third Anniversary - Kerala News
Next Story