Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ കിടക്കാൻ...

വീട്ടിൽ കിടക്കാൻ ധൈര്യമില്ല

text_fields
bookmark_border
വീട്ടിൽ കിടക്കാൻ ധൈര്യമില്ല
cancel

തൃശൂർ: എവിടെ നിന്ന് തുടങ്ങും എന്നറിയാതെ പകച്ചു നിൽക്കുകയാണ് മാള കൊച്ചുകടവ് പനപ്പറമ്പിൽ അബൂബക്കർ. പ്രളയ വെള്ളമിറങ്ങിയ ശേഷം ആ 79 കാരൻ തെൻറ വീട്ടുമുറ്റത്തെത്തിയത് തിങ്കളാഴ്ച ഉച്ചക്കാണ്. രോഗിയും കേൾവി കുറവുള്ളയാളുമായ അദ്ദേഹം എല്ലാം തകർന്നടിഞ്ഞ വീട് കണ്ട് തളർന്നു. അബൂബക്കറിന് മക്കളില്ല. രോഗിയായ ഭാര്യ ഖദീജ ദുരിതാശ്വാസ ക്യാമ്പിൽ തന്നെ.

പ്രളയത്തിൽ മലിനമായ കിണർ ശുചിയാക്കണം. അയൽവാസി അബ്ദുൽ അസീസിെൻറ നില ഇതേക്കാൾ പരിതാപകരം. പൂർണമായി തകർന്ന വീട്ടിൽ ഇനി താമസിക്കാനാവില്ല. കച്ചവടത്തിന് കടമെടുത്ത് വാങ്ങിയ മൂന്നര ലക്ഷത്തിെൻറ കപ്പ മുഴുവൻ പ്രളയത്തിൽ നശിച്ചു. പ്രളയം കൊടും ദുരിതം വിതച്ച ജില്ലയിലെ പ്രദേശങ്ങളിലൊന്നാണ് ചാലക്കുടി പുഴയുടെ ഓരത്തുള്ള കൊച്ചുകടവ്. എന്നാൽ അധികൃതർ ഇതുവരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. 

‘‘വീട്ടിൽ ഇനി കിടക്കാൻ ധൈര്യല്യ. എപ്പോൾ താഴെ വീഴുമെന്നറിയില്ല’’- മാള പൂവ്വത്തുശേരിക്കടുത്ത് െഎനിക്കത്താഴം ദലിത് കോളനിയിലെ ശാന്തമ്മ പറഞ്ഞു. ഞായറാഴ്ചയാണ് ശാന്തമ്മ ക്യാമ്പിൽ നിന്ന് വീട് ശുചീകരിക്കാൻ എത്തിയത്. രോഗബാധിതനായ മകൻ ശങ്കറും ഭാര്യ ശ്യാമയും സഹായത്തിനുണ്ട്. ഭർത്താവ് 61കാരനായ ശശി ക്യാമ്പിൽ തെന്ന. ചാലക്കുടി കാടുകുറ്റി യു.പി. സ്കൂൾ ക്യാമ്പിൽ ആരോടും ഒന്നും പറയാനാവാതെ കൂനിക്കൂടിയിരിക്കുകയാണ് തൈക്കൂട്ടം ഞണ്ടുകുറ്റിപ്പടി വള്ളിക്കുട്ടി.

അപസ്മാര ബാധയിൽ വലയുന്ന ഈ 50 കാരിയും സഹോദരൻ കുട്ടപ്പെൻറ ഭാര്യയും നിത്യരോഗിയുമായ ഓമനയും അധികൃതർക്ക് ചോദ്യചിഹ്നമുയർത്തിയിരിക്കുന്നു. ക്യാമ്പ് അവസാനിപ്പിക്കുകയാണ്. എന്നാൽ വള്ളിക്കുട്ടിയും ഓമനയും അടക്കം ക്യാമ്പിലെ 10 കുടുംബത്തെ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. ഇവർക്ക് അടുത്തൊന്നും വീടുകളിലേക്ക് മടങ്ങാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainRain HavocThrissur News
News Summary - kerala flood victims in trissur-kerala news
Next Story