ആറു കൂട്ടുകാരെ മണ്ണെടുത്തു: കണ്ണീരണിഞ്ഞ് പോത്തുകൽ സ്കൂൾ
text_fieldsപോത്തുകൽ (മലപ്പുറം): കവളപ്പാറ ദുരന്തത്തിൽ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീ രിൽ നനഞ്ഞാണ് പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച തുറന്ന ത്. കൂടെ കളിച്ചു നടന്നവരിൽ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മരണം തട് ടിയെടുത്തതിെൻറ നടുക്കം ക്ലാസ്മുറികളിൽ തങ്ങിനിന്നു.
പത്ത് -ഇ ക്ലാസിെൻറ പുറത ്തെത്തുേമ്പാൾതന്നെ കൂട്ടക്കരച്ചിൽ. ധന്യയും ഹർഷയും സാന്ദ്രയുമൊക്കെ കലങ്ങിയ കണ്ണുകളുമായി ഡെസ്കിൽ തലവെച്ചു കിടന്നു. അവരുടെ കൂടെ രണ്ടാം ബെഞ്ചിലിരുന്ന കൂട്ടുകാരി പള്ളത്ത് രാമകൃഷ്ണെൻറ മകൾ ശ്രീലക്ഷ്മി സ്കൂളിലെത്തിയിട്ടില്ല. ഇനി അവൾ വരുകയുമില്ല. മുത്തപ്പൻകുന്ന് ഇടിഞ്ഞ് 63 പേർ മണ്ണിനടിയിലായ ദുരന്തത്തിൽ മരിച്ചവരിൽ അവളുമുണ്ട്. കൂട്ടുകാരിയുടെ മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല അവർക്ക്. ശ്രീലക്ഷ്മിയോടൊപ്പം ഒരു ബെഞ്ചിലിരുന്ന സാന്ദ്രയും പവിത്രയും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.
ഒരു പ്രദേശത്തെയാകെ മണ്ണ് വിഴുങ്ങിയ കളവപ്പാറ ദുരന്തമുണ്ടായ രാത്രിയിൽ കുടുംബാംഗങ്ങളോടൊപ്പം ആറു കൂട്ടുകാരെ കൂടി നഷ്ടമായതിെൻറ കണ്ണീർ ഓർമകളാണ് എല്ലാ ക്ലാസ് മുറികളിലും. ഒമ്പത്- ഇ ക്ലാസിൽ നാലാം ബെഞ്ചിലിരുന്ന രണ്ടു പേരില്ല. കവളപ്പാറ ഗോപിയുടെ മകൾ പ്രജിഷ, പള്ളത്ത് പാലെൻറ മകൾ ശ്രീലക്ഷ്മി എന്നിവർ ഇരുന്ന സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂട്ടുകാരികളായ ദേവികയും ഷിഫാനയും ഒന്നും പറയാനില്ലാതെ ബെഞ്ചിെൻറ മൂലയിൽ തലകുനിച്ചിരുന്നു. അവർക്കിടയിൽ കൂട്ടുകാരികൾ രണ്ടു പേരുമില്ല. പ്രജിഷയുടെയും രാമകൃഷ്ണെൻറ മകൾ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്.
10-സിയിലെ പൂളക്കൽ ബാലെൻറ മകൻ കാർത്തിക്, സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ കമൽ, പാലെൻറ മകൾ ശ്രീലക്ഷ്മി, പ്ലസ് ടു കോമേഴ്സിൽ പഠിക്കുന്ന സഹോദരി സുമതി എന്നിവരാണ് ഇപ്പോഴും മണ്ണിനടിയിലുള്ളത്. ആഗസ്റ്റ് എട്ടിന് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ എല്ലാവരും വീട്ടിലായിരുന്നു. കൂട്ടുകാരെ മാത്രമല്ല, ഒരു നാടിനെ മുഴുവനാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സങ്കടക്കടലിലേക്ക് താഴ്ത്തിയത്. പതിവ് ബഹളങ്ങളില്ലാതെ, ദുരന്തത്തിൽ മരിച്ചവർക്കായി മൗനജാഥയും പ്രാർഥനയും നടത്തിയാണ് ദിവസങ്ങൾക്ക് ശേഷം സ്കൂൾ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.