Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: ആവശ്യങ്ങൾ...

പ്രളയം: ആവശ്യങ്ങൾ നേടിയെടുക്കാൻ എം.പിമാർ ശ്രമിക്കണം–മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: പ്രളയസാഹചര്യത്തിൽ കേരളത്തിെൻറ ആവശ്യങ്ങൾ ഒന്നിച്ചുനിന്ന് നേടിയെടുക്കാൻ എം.പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മന്ത്രിസഭാംഗങ്ങളുടെയും പാർലമെൻറ് അംഗങ്ങളുടെയും സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്ത പ്രതികരണ സേനാകേന്ദ്രം കേരളത്തിൽ ആരംഭിക്കുന്നതിന് എം.പിമാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.

പ്രളയവുമായി ബന്ധപ്പെട്ട പുനഃസ്ഥാപനപ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി തൊഴിലുറപ്പുപദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 150 ദിവസമായി ഉയർത്തണമെന്ന് കേന്ദ്രസംഘം ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇതിെൻറ വിജ്ഞാപനമായിട്ടില്ല. ഓഖി ദുരന്തെത്ത തുടർന്ന് കേരളം മുന്നോട്ടുെവച്ച പാക്കേജിൽ നടപടിയുണ്ടായിട്ടില്ല. പ്രളയസഹായം ആവശ്യപ്പെടുമ്പോൾ ഇക്കാര്യം എം.പിമാരുടെ മനസ്സിലുണ്ടാവണം. സംസ്ഥാന പുനർനിർമാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാൽ, കേന്ദ്രനയം മൂലം ചില വഴികൾ അടഞ്ഞുപോയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിെൻറ സാഹചര്യം പരിഗണിച്ച് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വ്യോമരക്ഷാപ്രവർത്തനത്തിന് ആവശ്യപ്പെട്ട തുക ഒഴിവാക്കണമെന്നും എം.പിമാരായ പി. കരുണാകരനും എം.ബി. രാജേഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദുരന്തവേളയിൽ കേന്ദ്രം നൽകിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയും കേരളജനതയോടുള്ള ദയാരഹിത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടും എം.പിമാരായ ബിനോയ് വിശ്വവും എം.പി. വീരേന്ദ്രകുമാറും പ്രമേയം അവതരിപ്പിച്ചു.

പ്രളയം നേരിടുന്നതിൽ സ്തുത്യർഹ പ്രവർത്തനം നടത്തിയ മുഖ്യമന്ത്രിയെയും സർക്കാറിെനയും പ്രമേയം അഭിനന്ദിച്ചു. വി. മുരളീധരൻ എം.പി കറുത്ത ബാഡ്ജ് കുത്തിയാണ് യോഗത്തിനെത്തിയത്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, ജി. സുധാകരൻ, പി. തിലോത്തമൻ, ഡോ. കെ.ടി. ജലീൽ, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, എം.പിമാരായ എം.ബി. രാജേഷ്, ജോയ്‌സ് ജോർജ്, പി.കെ. ശ്രീമതി, ബിനോയ് വിശ്വം, പി. കരുണാകരൻ, എം.പി. വീരേന്ദ്രകുമാർ, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, വി. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, പി.വി. അബ്ദുൽ വഹാബ്, ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മറ്റ് പ്രധാന ആവശ്യങ്ങൾ:

1. ഗ്രാമീണറോഡുകൾക്ക് 2000 കോടി, കേന്ദ്ര റോഡ് നിധിയിൽ നിന്ന് 3000 കോടി

2. ലോകബാങ്ക്, എ.ഡി.ബി വായ്പ ലഭ്യമാക്കണം. നബാർഡിൽ നിന്ന് 2500 കോടി രൂപ വായ്പ

3. റെയിൽ വികസനം, ദേശീയപാത വികസനം, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളവികസനം

4.എയിംസ് പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടി

5.ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഏറ്റെടുക്കാൻ നടപടി

6. എറണാകുളത്ത് ഫാക്ടിെൻറ സ്ഥലത്ത് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ നടപടി

7.വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുക

8.അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് പാരിസ്ഥിതിക അനുമതി

9.ബംഗളൂരു-കൊച്ചി വ്യവസായിക ഇടനാഴി

10. ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ കേരളത്തിൽ സ്ഥാപിക്കണം. 168 എണ്ണത്തിന് സംസ്ഥാനം സ്ഥലം നൽകും.

11. കേരളത്തിലെ സൈക്ലോൺ വാണിങ് സെൻററിനെ ഏരിയ സൈക്ലോൺ വാണിങ് സെൻററായി ഉയർത്തണം.

12. എൻ.ഡി.ആർ.എഫിെൻറ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കാൻ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentkerala newscmdrfmalayalam newskerala flood relief
News Summary - kerala flood relief pinarayi- kerala news
Next Story