പുനർനിർമാണത്തിന് 3683 കോടി ലോകബാങ്ക് സഹായം
text_fieldsതിരുവനന്തപുരം: പുനർനിർമാണത്തിന് ലോകബാങ്ക് 500 മില്യണ്‍ ഡോളർ (3683 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. അടിയന്തര സഹായമായി 55 മില്യണ്‍ ഡോളര്‍ (405 കോടി) ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിലാണ് വാഗ്ദാനം. എന്നാൽ, ലോകബാങ്ക് സഹായത്തിന് കേന്ദ്രാനുമതി വേണം. സംസ്ഥാനത്തിെൻറ വായ്പപരിധി ഉയര്‍ത്താന്‍ കേരളത്തിന് അനുമതി നല്‍കിയാലേ ഈ തുക ലഭിക്കൂ. പുനര്നിര്മാണപദ്ധതികളുടെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്നും പുനര്‍നിര്‍മാണ രൂപരേഖക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.
ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍, ഇന്ത്യക്ക് തയാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ചാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. ലോകബാങ്കിെൻറ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ക്കും നടപ്പാക്കുന്ന പദ്ധതികൾക്കും വായ്പ നല്‍കാനാവും.പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ലോകബാങ്ക് പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, സാമൂഹികനീതി, പൊതുമരാമത്ത് തുടങ്ങിയ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. വിദേശമലയാളികളുടെ സഹായം സ്വരൂപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.
കേരളത്തെ പുനനിര്‍മിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുെന്നന്ന് സംഘത്തിന് നേതൃത്വം നല്കിയ ലോകബാങ്ക് കണ്ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ഇന്ത്യ കണ്ട്രി മാനേജര്‍ ഹിഷാം, ലീഡ് അര്‍ബന്‍ സ്പെഷലിസ്റ്റ് ബാലകൃഷ്ണ മേനോന്, ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് സ്പെഷലിസ്റ്റ് ദീപക് സിങ്, സുധീപ് എന്നിവരാണ് ലോകബാങ്ക് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.