പുനർനിർമാണം: നബാർഡ്, ഹഡ്കോ വായ്പയെടുക്കും
text_fieldsതിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന് നബാര്‍ഡ്, ഹഡ്കോ എന്നീ ഏജന്സികളില്നിന് ന് വായ്പയെടുക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ-പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിങ് പ്രയോജനപ്പെടുത്താന്‍ നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുള്ള ഇൻറര്‍നെറ്റ് പോര്‍ട്ടല്‍ തയാറായി. ഇതിലേക്ക് വിവിധ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നല്‍കും. പ്രളയത്തില്‍ ചത്ത കറവയുള്ള പശുക്കൾക്ക് പകരം വാങ്ങാൻ 33,000 രൂപ വീതം സർക്കാർ നൽകും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുള്ളവര്‍ക്ക് വായ്പ ലഭ്യമാക്കാൻ സഹായിക്കും. 3600 ഓളം കറവപ്പശുക്കള്‍ ചത്തെന്ന് യോഗം വിലയിരുത്തി.
വീട്ടുപകരണങ്ങള്‍ വാങ്ങാൻ കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പക്ക് 1.42 ലക്ഷംപേര്‍ അപേക്ഷിച്ചു. 11,618 അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചെങ്കിലും 7625 എണ്ണമാണ് പാസായത്. ഇതിനകം ബാങ്കുകള്‍ 60.81 കോടി അനുവദിച്ചു. കൂടുതൽ വായ്പ നല്‍കിയത് സഹകരണ ബാങ്കുകളാണ്. പ്രളയത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും നഷ്ടമായി. 16,661 വീടുകളാണ് പൂർണമായി തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്ക് ഭാഗിക തകരാര്‍ പറ്റി. തകര്‍ന്ന വീടുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കാര്‍ഷികമേഖല പുനര്‍നിർമിക്കുമ്പോള്‍ കൃഷിയുടെ ഉല്പാദനക്ഷമത വർധിപ്പിക്കാനും പദ്ധതികൾ നടപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു. 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1848 പേരാണ് ഇവിടങ്ങളിലുള്ളത്. 10,000 രൂപവീതം 5.98 ലക്ഷംപേര്‍ക്ക് നൽകി. ജീവിതോപാധി കണ്ടെത്താൻ ആസൂത്രണ ബോര്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്ന് വൈസ് ചെയര്മാന് ഡോ.വി.കെ. രാമചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1740 കോടി രൂപ ലഭിച്ചെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ഭൂമിയുള്ളവര്‍ക്ക് വീടിന് നാല് ലക്ഷം: ഉത്തരവിറങ്ങി
തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിർമിക്കാന്‍ നാല് ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ല കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമിയുള്ളവര്‍ സര്‍ക്കാര്‍ സഹായത്തിന് ജില്ല കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നൽകണം. വീടിന് നാല് ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികംവരുന്ന തുക ഗുണഭോക്താവ് വഹിക്കണം. പ്രളയക്കെടുതിയില്‍ പൂർണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്കാണ് ഇൗ തുക അനുവദിക്കുക. നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവരശേഖരണം തദ്ദേശവകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് സഹായം അനുവദിക്കുക.
മൊറേട്ടാറിയം: കർഷകർ വായ്പ പുനഃക്രമീകരിക്കണം
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കാർഷികവായ്പക്ക് ബാങ്കുകൾ മൊറേട്ടാറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ നവംബർ 15 വരെ കർഷകർക്ക് വായ്പ പുനഃക്രമീകരിക്കാം. ഒക്ടോബർ 31നുമുമ്പ് പഞ്ചായത്ത്-കൃഷിഭവനുകൾക്ക് കീഴിൽ ബാങ്കധികൃതരെ പെങ്കടുപ്പിച്ച് കർഷകസംഗമം സംഘടിപ്പിക്കും.
മന്ത്രി വി.എസ്. സുനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല ബാേങ്കഴ്സ് സമിതി (എസ്.എൽ.ബി.സി) യോഗത്തിലാണ് തീരുമാനം. കർഷകർ ബാങ്കിലെത്തി വായ്പ പുനഃക്രമീകരിച്ചാലേ മൊറേട്ടാറിയം ആനുകൂല്യം പ്രാബല്യത്തിൽ വരൂ. മൊറേട്ടാറിയത്തിനുള്ള മാനദണ്ഡം ദുരന്തമുണ്ടായ വർഷമായിരിക്കും. തീയതി പരിഗണിച്ചാൽ ഏപ്രിൽ-േമയ് മാസങ്ങളിൽ അടവ് മുടങ്ങിയവർ ദുരന്തത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം വായ്പ തിരിച്ചടക്കാൻ ബാധ്യസ്ഥരാകും. ഇത് പ്രായോഗികമല്ലെന്നായിരുന്നു എസ്.എൽ.ബി.സിയുടെ വിലയിരുത്തൽ.
ഇടുക്കി വട്ടവടയിലും കാന്തല്ലൂരിലും ശൈത്യകാല പച്ചക്കറിക്ക് നൽകുന്ന പരിശരഹിത വായ്പ മറ്റ് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നത് പരിഗണിക്കാൻ സഹകരണവകുപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സർഫാസിനിയമം അനുസരിച്ച് തുടങ്ങിയ ജപ്തി നിർത്തിവെക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയമേഖല: കുടുംബങ്ങളുടെ ശരാശരി വായ്പ 3.7 ലക്ഷം
പ്രളയമേഖലയിലെ 70 ശതമാനം കുടുംബങ്ങളും ബാങ്ക്വായ്പയുള്ളവർ. ഒരു കുടുംബത്തിെൻറ ശരാശരി വായ്പ 3.7 ലക്ഷം രൂപ. പ്രളയമേഖല സന്ദർശിച്ച് കൃഷിവകുപ്പധികൃതർ എസ്.എൽ.ബി.സി യോഗത്തിൽ അവതരിപ്പിച്ച കണക്കാണിത്. ചില കുടുംബങ്ങൾ ഒന്നിൽ കൂടുതൽ വായ്പ എടുത്തിട്ടുണ്ട്. കൂടുതലും വയനാട് ജില്ലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.