Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രളയബാധിതർക്കുള്ള സർക്കാർ സഹായം അനർഹമായി കൈപ്പറ്റി മുൻ എം.എൽ.എ

text_fields
bookmark_border
Flood
cancel

കളമശ്ശേരി: പ്രളയബാധിതർക്ക് സർക്കാർ നൽകുന്ന സഹായം അനർഹമായി കൈപ്പറ്റിയ സംഭവത്തിൽ മുൻ എം.എൽ.എ അടക്കമുള്ളവർ പണം തിരിച്ചടക്കണം. കണയന്നൂർ തഹസിൽദാറുടെ നിർദേശത്തെത്തുടർന്ന് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് തീരുമാനം. 14 പേരാണ് കളമശ്ശേരി നഗരസഭയിലെ മൂലേപ്പാടം വാർഡിൽ അനർഹമായി സഹായം സ്വീകരിച്ചത്. പരാതിയും പ്രതിഷേധവും ശക്തമായതോടെയാണ് പണം തിരിച്ചുപിടിക്കാൻ റവന്യൂ വിഭാഗം തീരുമാനിച്ചത്.

ജില്ല ഭരണകൂടം പുറത്തുവിട്ട പട്ടികയിൽ മുൻ എം.എൽ.എ എ.എം. യൂസഫിെൻറ കുടുംബവും സഹായം സ്വീകരിച്ചതായി കണ്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. കോൺഗ്രസുകാർ വില്ലേജ് ഓഫിസറെ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് സമരക്കാരുമായി തഹസിൽദാർ നടത്തിയ ചർച്ചക്കൊടുവിൽ വിഷയം വിശദമായി പരിശോധിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.

വീടുകളിൽ വെള്ളം കയറിയവരുടെ പട്ടിക തയാറാക്കാൻ ബി.എൽ.ഒമാരെ ചുമതലപ്പെടുത്തിയതിെൻറ ഭാഗമായി മൂലേപ്പാടം വാർഡിലും നടത്തിയ അന്വേഷണത്തിൽ ചില വീടുകളിൽ വെള്ളം കയറിയതായി കണ്ടെത്തി. എന്നാൽ, മഴവെള്ളം കയറിയ വീടുകൾ പ്രളയജലമാണെന്ന തെറ്റിദ്ധാരണയിൽ പേര് ചേർക്കുകയായിരുെന്നന്നാണ് വില്ലേജ് ഓഫിസർ പറഞ്ഞത്. ഈ അവ്യക്തതയിലാണ് 14 പേർക്ക് 10,000 രൂപ ധനസഹായം നൽകിയത്. ഈ പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് വില്ലേജ് ഓഫിസർ ഉമ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newskerala flood reliefKeralaFloodsDonateForKerala
News Summary - kerala flood relief- kerala news
Next Story