Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂവിനിയോഗം പഠിക്കും;...

ഭൂവിനിയോഗം പഠിക്കും; നിർമാണ രീതികളിൽ മാറ്റം - മുഖ്യമന്ത്രി

text_fields
bookmark_border
ഭൂവിനിയോഗം പഠിക്കും; നിർമാണ രീതികളിൽ മാറ്റം - മുഖ്യമന്ത്രി
cancel

തിരുവന്തപുരം: പ്രളയത്തിെൻറയും ഉരുൾപൊട്ടലിെൻറയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച ്ച് പുതിയ സമിതി വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലവിഭവ ഡയക്ടർ അധ്യക്ഷനായ സമിതിയാണ് പഠനം നടത്തുക. ഏതൊക്കെ സ്ഥലത്ത് താമസിക്കാം, കെട്ടിടം നിർമിക്കാം എന്നുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം സമിതി മൂ ന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയസാധ്യത മേഖലകളിൽ കെട്ടിട നിർമാണ രീതിയിൽ മാറ്റം വരുത്തണം. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാനാകും എന്ന് ചര്‍ച്ച ചെയ്യണം. നി ലവിലുള്ള നിര്‍മാണ രീതികള്‍ക്ക് പ്രകൃതിയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റം വരുത്തേണ്ടതുണ്ട്. നാടിെൻറ സവിശേഷതകള്‍ മനസിലാക്കി വേണം ഇനി പ്രവര്‍ത്തനങ്ങള്‍. ലൈഫ് ഷെല്‍ ഉള്‍പ്പെടെ നടപ്പാക്കാനാകുമോ എന്ന് നോക്കണം. പ്രീഫ്രാബിക്കേറ്റഡ് നിർമാണ രീതി പിൻതുടരാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയിൽ നിന്നുള്ള കൂടുതൽ അസംസ്കൃത വസ്തുക്കളെ ഉപയോഗപ്പെടുത്തിയുള്ള നിർമാണ രീതിക്ക് പകരം പ്രീഫാബ്രിക്കേറ്റഡ് ഉൽപന്നങ്ങൾകൊള്ളുള്ള നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കണം. പ്രകൃതിയിൽ നിന്നും കൂടുതലായി വിഭവങ്ങളെ ചൂഷണം ചെയ്തതിെൻറ ഫലമാണ് നമ്മൾ അനുഭവിച്ചത്. അതിനാൽ വ്യത്യസ്തമായ നിർമാണ രീതികളെ കുറിച്ച് പഠിക്കുകയും പുതിയ രീതി സ്വീകരിക്കാൻ തയാറാവുകയും വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രകൃതിയിൽ നിന്നുള്ള കല്ല്, മണൽ തുടങ്ങിയവയുടെ ഉപയോഗം പരാമവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുക, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുണ്ടാകുേമ്പാൾ അതിെൻറ ആഘാതങ്ങൾ കുറക്കുന്ന തരത്തിലുള്ള നിർമാണങ്ങൾ നടത്തുക എന്നതെല്ലാമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല ആത്മവിശ്വാസത്തോടെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടും.സംസ്ഥാന ഗവണ്‍മെൻറിെൻറ പ്രവര്‍ത്തനങ്ങള്‍വെച്ച് ഒരു ആശങ്കക്കും വകയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരുപാട് കാരണങ്ങളുണ്ട്. വി.ജെ.ടി ഹാളിന് അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

വി.ജെ.ടി ഹാൾ ഇനി അയ്യങ്കാളിയുടെ പേരിൽ

തിരുവന്തപുരത്തെ വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാൾ എന്ന് പുനഃനാമകരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭായോഗം ശരിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ നവീകരണം 1999 ൽ പൂർത്തിയാക്കിയതാണ്. കേരളത്തിെൻറ സാംസ്കാരിക സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രസ്മാരകമായി അടയാളപ്പെടുത്തമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പുലയ സമുദായത്തെ പ്രതീധിനീകരിച്ച് നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ അയ്യങ്കാളി ഭൂരഹിതർക്കുള്ള ഭൂമിക്കായും കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിക്കായുമെല്ലാം ശബ്ദമുയർത്തി. ആ സ്മരണകളുടെ ഭാഗമായാണ് വി.ജെ.ടി ഹാളിനെ പുനഃനാമകരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodhome constructionland studyPrefabricated products
News Summary - Kerala flood - New technology for construction - Kerala news
Next Story