Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: നശിച്ചത്...

പ്രളയം: നശിച്ചത് 98,279.34 ഹെക്ടർ കൃഷിഭൂമി; നഷ്ടപരിഹാരം 191 കോടി രൂപ

text_fields
bookmark_border
flood-Tragedy
cancel

മലപ്പുറം: പ്രളയ പുനരധിവാസത്തിെൻറ ഭാഗമായി ഒരു വർഷത്തിനിടെ കാർഷിക മേഖലയിൽ സർക്കാർ ചെലവഴിച്ചത് 191.73 കോടി രൂപ. കൃഷി പുനരുജ്ജീവിപ്പിക്കാനാണ് ഇത്രയും തുക ചെലവഴിച്ചത്. 98,279.34 ഹെക്ടർ കൃഷിഭൂമി പ്രളയത്തിൽ നശിച്ചതായും 3,71,897 കർഷകർക്ക് ദുരിതാശ്വാസം നൽകിയതായും കണക്കുകൾ പറയുന്നു. എന്നാൽ, ഏക്കർ കണക്കിന് വിളവെടുപ്പിന് പാകമായ കാർഷിക വിളകൾ മണ്ണെടുത്തുപോയ കർഷകരിൽ പലർക്കും തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ മലയോര മേഖലയായ കരുവാരകുണ്ടാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായ പ്രദേശം.

ഇവിടെ അഞ്ചേക്കർ ജാതി തോട്ടവും 700 കിലോ ജാതി, ജാതിപത്രിക എന്നിവയും നശിച്ച കർഷക കുടുംബത്തിന് 1,90,000 രൂപ മാത്രമാണ് കാർഷിക നഷ്ടപരിഹാരമായി ലഭിച്ചത്. ആറ് ഏക്കർ ജാതി തോട്ടം നഷ്ടമായ മറ്റൊരു കർഷകന് ലഭിച്ചത് തുച്ഛമായ തുക. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത്. 23,518.89 ഹെക്ടറാണ് നശിച്ചത്. ആലപ്പുഴ 18,460, വയനാട് 12,400, ഇടുക്കി 11,579.42 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നശിച്ച കൃഷിഭൂമിയുടെ കണക്ക്. 91,117 കർഷകർക്ക് നെൽവിത്തിനും 1,50,671 പേർക്ക് മണ്ണ് സംരക്ഷണത്തിനും 71,976 പേർക്ക് ചളി നീക്കാനും സഹായം ലഭിച്ചു.

മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി ആയിരക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. 50,991 കർഷകർക്കാണ് മൃഗസംരക്ഷണ വകുപ്പിെൻറ സഹായം ലഭിച്ചത്. വിവിധ ജില്ലകളിലായി 2,362 പശുക്കളെയും 4,490 ആടുകളെയും കർഷകർക്ക് വിതരണം ചെയ്തു. 43,250 കോഴിക്കുഞ്ഞുങ്ങളെയും നൽകി. എറണാകുളം ജില്ലയിലാണ് കൂടുതൽ പശുക്കളെ നൽകിയത്-556. ആലപ്പുഴ-468, തൃശൂർ-455, വയനാട്-418 എന്നിങ്ങനെയാണ് പശുക്കളുടെ കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsflood compensationKerala flood tragedy
News Summary - Kerala Flood Kerala Flood Tragedy -Kerala News
Next Story