വൈറലായ വീട്ടിൽ ഇപ്പോഴുമുണ്ട് ഇവരുടെ വിലപ്പെട്ട വസ്തുക്കൾ
text_fieldsകണ്ണൂർ: ഇരിട്ടി കരിക്കോട്ടക്കരി വെന്തചാപ്പയിലെ, മഴയിൽ തകർന്നടിഞ്ഞ ‘ഒറ്റപ്പനാൽ’ വീട്ടിൽ ഇവരുടെ വിലപിടിപ്പു ള്ള പലതും ഇപ്പോഴുമുണ്ട്. 2016ൽ നിർമാണം പൂർത്തിയാക്കി മോഹനനും കുടുംബവും താമസമാരംഭിച്ച വീട് കഴിഞ്ഞ ആഗസ്റ്റി ലാണ് കനത്ത മഴയിൽ നിലംപൊത്തിയത്. തകർന്നടിഞ്ഞ് ഒരു വർഷം കഴിയുേമ്പാഴും വിലപിടിപ്പുള്ള പലതും തകർന്ന കോൺക് രീറ്റുകൾക്കും കല്ലുകൾക്കുമടിയിലുണ്ടെന്ന് കൊല്ലപ്പണിക്കാരനായ മോഹനൻ പറയുന്നു.
ഒരു പ്രളയംകൂടി ജില്ലയെ ദുരിതത്തിലാക്കി കടന്നു പോയെങ്കിലും കഴിഞ്ഞ വർഷത്തെ ഓർമകളിലാണ് മോഹനനും കുടുംബവും. 2018 ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 2.30ന് നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കേയാണ് വീട് തകർന്നുവീണത്. മൊബൈലുമായി നാട്ടുകാരും കാമറകളുമായി ദൃശ്യമാധ്യമ പ്രവർത്തകരും നേരത്തെ നിലയുറപ്പിച്ചതിനാൽ തകർന്നു വീഴുന്ന ദൃശ്യം വൈറലായി.
പിന്നീട് കീഴങ്ങാനത്ത് മോഹനൻ പുതുതായി വാങ്ങിയ സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് സേവാഭാരതി നിർമിച്ചു നൽകി. മുറ്റം ശരിയാക്കലും കുഴൽകിണർ കുഴിക്കലുമുൾപ്പെടെ മറ്റു േജാലികൾക്കായി രണ്ടു ലക്ഷത്തോളം രൂപ മോഹനന് ചെലവായി. തകർന്ന വീടിന് രണ്ടു വർഷം മുമ്പ് വായ്പയെടുക്കുേമ്പാൾ ബാങ്കുകാർ ഇൻഷുർ ചെയ്തിരുന്നു.
18 ലക്ഷം രൂപയാണ് ഗ്രാമീണ ബാങ്കിലും സഹകരണ ബാങ്കിലുമായി വായ്പയും പലിശയുമായി നൽകാനുണ്ടായിരുന്നത്. പണി തീർക്കാൻ സുഹൃത്തുക്കളോടും മറ്റും കൈ വായ്പയും വാങ്ങിയിരുന്നു. 20 ലക്ഷത്തിന് മുകളിൽ ചെലവഴിച്ച് നിർമിച്ച വീടാണ് കണ്മുന്നിൽ തകർന്നു വീണത്. ഇൻഷുറൻസ് ലഭിച്ചതോടെ ബാങ്കിലെ ബാധ്യത അടച്ചുതീർത്തു. അത് വലിയ അനുഗ്രഹമായെന്ന് മോഹനനും കുടുംബവും പറയുന്നു.
വീട് തകർന്നതോടെ 3.5 ലക്ഷം രൂപയാണ് സർക്കാരിൽനിന്ന് സ്ഥലം വാങ്ങാൻ ലഭിച്ചത്. പുതിയ വീട് നിർമിക്കാൻ നാലു ലക്ഷവും ലഭിച്ചു. തലശ്ശേരി രൂപത 3.60 ലക്ഷം രൂപയും നൽകി. 2019 ഫെപ്രബുവരിയിൽ സുരേഷ് ഗോപിയിൽനിന്നാണ് പുതിയ വീടിെൻറ താക്കോൽ സ്വീകരിച്ചത്. ഇപ്പോൾ ആറു മാസമായി കീഴങ്ങാനത്തെ പുതിയ വീട്ടിലാണ് മോഹനനും ഭാര്യ അമ്മിണിയും മക്കളും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.