Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയശേഷം...

പ്രളയശേഷം പെരിങ്ങൽകുത്ത് ഒഴികെ അണക്കെട്ടുകൾ സുരക്ഷിതം –സബ്ജക്ട് കമ്മിറ്റി

text_fields
bookmark_border
പ്രളയശേഷം പെരിങ്ങൽകുത്ത് ഒഴികെ അണക്കെട്ടുകൾ സുരക്ഷിതം –സബ്ജക്ട് കമ്മിറ്റി
cancel

തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തെ പെരിങ്ങൽകുത്ത് ഒഴികെ അണ ക്കെട്ടുകൾ സുരക്ഷിതമാണെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി. പെരിങ്ങൽകുത്തിെൻറ കാര്യത്തിൽ വീണ്ടും പരിശോധന വേണമെന്നും നിർദേശം. ചാലക്കുടിപ്പുഴയിലെ െവള്ളപ്പൊക് കം തടയാൻ പെരിങ്ങൽകുത്തിെൻറ സംഭരണ ശേഷി വർധിപ്പിക്കണമെന്നും മന്ത്രി എം.എം. മണി നിയസഭയിൽ െവച്ച ഏഴാം നമ്പർ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഉയർന്ന പലിശക്ക് എടുത്ത തിരിച്ചടവിന് എ.ഡി.ബിയിൽനിന്നോ ലോക ബാങ്കിൽനിന്നോ വായ്പ ലഭ്യമാക്കണം. സംസ്ഥാന-കേന്ദ്ര സർക്കാറുകളിൽനിന്ന് ലഭിക്കുന്ന സഹായം വായ്പാ രൂപത്തിൽ നൽകരുത്; ഗ്രാൻറായി നൽകണം. കേന്ദ്രത്തിൽനിന്ന് ഗ്രാൻറായി സഹായം ലഭിക്കാൻ സർക്കാർ ഇടപെടണമെന്ന് ബോർഡ് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

37 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന അണക്കെട്ടാണ് പെരിങ്ങൽകുത്തിലേത്. അതിനുമുകളിൽ 570 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം കൊള്ളുന്ന തമിഴ്നാട് നിയന്ത്രണത്തിലെ പറമ്പിക്കുളം അണക്കെട്ടാണ്. ഇവ തുറക്കുേമ്പാഴാണ് ചാലക്കുടിപ്പുഴ മുങ്ങുന്നത്. കുത്തൊഴുക്കിൽ മരങ്ങൾ വന്നടിഞ്ഞ് ഡാമിെൻറ ഷട്ടറുകൾ തകർന്നു.

ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കം അതിജീവിക്കാൻ, 300 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമെങ്കിലും ഉൾെക്കാള്ളുന്ന ഡാമാക്കി ഇതിനെ മാറ്റണം. പ്രളയത്തിൽ 440 കോടിയുടെ വരുമാന നഷ്ടവും ബോർഡിെൻറ സംവിധാനങ്ങൾക്ക് 353 കോടിയുടെ നഷ്ടവും വന്നു. സംസ്ഥാനത്തെമ്പാടുമായി 50 സബ്സ്റ്റേഷനുകൾ പൂർണമായോ ഭാഗികമായോ തകരാറിലായി. 10 പ്രധാന പ്രസരണ ഇടനാഴികളുടെ പ്രവർത്തനവും തകരാറിലായി. പതിനായിരത്തിലേറെ ട്രാൻസ്ഫോമറുകൾ ഒാഫ് ചെയ്യേണ്ടി വന്നു. 1735 വിതരണ ട്രാൻസ്ഫോമറുകളും 5275.80 കിലോമീറ്റർ വിതരണ ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നു.

ഒരു ലക്ഷത്തിലേറെ പോസ്റ്റുകൾ മാറ്റേണ്ടിവന്നു. മൂന്ന് ലക്ഷം സിംഗിൾ േഫസ് മീറ്ററുകളും 50,000 ത്രീഫേസ് മീറ്ററുകളും കേടുവന്നു. വിതരണരംഗം പുനഃസ്ഥാപിക്കുന്ന ചെലവ് മാത്രം 242.45 കോടി രൂപ വരും. ബോർഡിെൻറ അഞ്ച് പ്രധാന നിലയങ്ങളും 10 ചെറിയ നിലയങ്ങളും വെള്ളത്തിനടിയിലാവുകയോ മണ്ണും ചെളിയും കയറുകേയാ ചെയ്തതായും റിപ്പോർട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsflooddam
News Summary - Kerala Flood-Dam safety - Kerala news
Next Story