Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം...

പ്രളയം കെ.എസ്.ഇ.ബിയുടെ സൃഷ്ടിയെന്നതിന് തെളിവായി കണക്കുകൾ

text_fields
bookmark_border
പ്രളയം കെ.എസ്.ഇ.ബിയുടെ സൃഷ്ടിയെന്നതിന് തെളിവായി കണക്കുകൾ
cancel

പത്തനംതിട്ട: അണക്കെട്ടുകൾ തുറന്നുവിടുന്നതിലുണ്ടായ അപാകതയാണ് പ്രളയം സൃഷ്ട ിച്ചതെന്നതിന് കെ.എസ്.ഇ.ബിയുടെ രേഖകൾ തെളിവാകുന്നു. പമ്പാ, കക്കി അണക്കെട്ടുകൾ ആഗസ ്റ്റ് ഒന്നിന് തന്നെ, 90 ശതമാനം നിറഞ്ഞിരുന്നതായി വൈദ്യുതി ബോർഡ് പുറത്തുവിട്ട കണക്ക ുകൾ സൂചിപ്പിച്ചിരുന്നു.

അണക്കെട്ടുകളിൽ ജലനിരപ്പ് 90 ശതമാനമെത്തിയാൽ തുറന്ന ുവിടണമെന്നാണ് ഡാം മാേനജ്മെൻറ് വ്യവസ്ഥ അനുശാസിക്കുന്നതും. എന്നാൽ, രണ്ടു ഡാമു കളും തുറന്നു തുടങ്ങിയത് ആഗസ്റ്റ് 10നും. ആഗസ്റ്റ് അഞ്ചിലെ കണക്കനുസരിച്ച് കക്കി ഡാ മിൽ 96.55 ശതമാനം വെള്ളമുണ്ട്. ഒടുവിൽ 15ന് ജലനിരപ്പ് 100.68 ശതമാനം എത്തുകയും കവിഞ്ഞൊഴുകുമെന്ന നില സംജാതമാകുകയും ചെയ്തതോടെ ഷട്ടറുകൾ ആറും ഒരുമിച്ച് തുറന്നുവിടുകയായിരുന്നു.

ഇതാണ് ശബരിമല പമ്പ ത്രിവേണിയിൽ നദി ഗതിമാറി ഒഴുകുന്നതിനും പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഭൂരിഭാഗവും മുങ്ങുന്നതിനും ഇടയാക്കിയത്. രണ്ടു ജില്ലയിലുമായി ലക്ഷക്കണക്കിനു വീടുകളാണ് വെള്ളത്തിലായത്. ആഗസ്റ്റ് ഒന്നിനുതന്നെ അണക്കെട്ടുകൾ തുറന്നുവിടാൻ തയാറായിരുന്നെങ്കിൽ പ്രളയത്തിെൻറ തീവ്രത ഒരു പരിധിവരെ കുറക്കാൻ കഴിയുമായിരുന്നുവെന്ന് വിദഗ്ധർ അന്നേ അഭിപ്രായെപ്പട്ടിരുന്നു. 4.234 കോടി ക്യുബിക് മീറ്റർ ജലമാണ് ഒറ്റദിവസംകൊണ്ട് അണക്കെട്ടിൽനിന്ന് പുറന്തള്ളിയത്.

ആഗസ്റ്റ് അഞ്ചിനു അണക്കെട്ട് തുറന്നുവിടണമെന്ന് വൈദ്യുതി ബോർഡിലെ ഉന്നതർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ആഗസ്റ്റ് ഒമ്പതിന് ജലനിരപ്പ് 99.38 ശതമാനമായി വർധിച്ചു. 10ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 100.39 ശതമാനമായി ഉയർന്നതോടെയാണ് 46 ലക്ഷം ക്യുബിക് മീറ്റർ ജലം തുറന്നുവിടാൻ അധികൃതർ തയാറായത്. അതിനു മുമ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 11ന് ജലനിരപ്പ് 98.16 ശതമാനമായി കുറഞ്ഞു. അന്ന് 34.91ശതമാനം ജലം തുറന്നുവിട്ടെങ്കിലും ഷട്ടർ വൈകാതെ താഴ്ത്തിയതുമൂലം പുറേത്തക്കുള്ള ജലമൊഴുക്ക് 73.2 ലക്ഷം ക്യുബിക് മീറ്ററായി കുറഞ്ഞു. മഴ കുറഞ്ഞതുമൂലം പമ്പയിലെ ജലനിരപ്പ് ഇതിനോടകം താഴ്ന്നുകഴിഞ്ഞിരുന്നു.

എന്നാൽ, 13 മുതൽ മഴ വീണ്ടും ശക്തമായി, ജലനിരപ്പ് 99.17 ശതമാനമായി ഉയർന്നു. അപ്പോൾ തുറന്നുവിട്ടത് വെറും 1.173 കോടി ക്യുബിക് മീറ്റർ ജലം മാത്രം. 14ന് ജലനിരപ്പ് 97.99 ശതമാനമായി ഉയർന്നതോടെ ൈവദ്യുതി ബോർഡ് ആശങ്കയിലായി. കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ ആറു ഷട്ടറും പരമാവധി ഉയർത്തി 2.697 കോടി ക്യുബിക് മീറ്റർ ജലം തുറന്നുവിട്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമായില്ല.

15ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയും കഴിഞ്ഞ് 100.88 ശതമാനമായി ഉയർന്ന് വൻ ആശങ്ക സൃഷ്ടിച്ചിരുന്നു. അതോടെ ഡാമുകൾ പൂർണമായും തുറക്കുകയായിരുന്നു. ആഗസ്റ്റ് 11 മുതൽ 15വരെ പമ്പാ, മണിമല നദികളുടെ 2654 ച.കി.മീ. വരുന്ന വൃഷ്ടിപ്രദേശത്ത് 511 മില്ലിമീറ്റർ മഴയാണ് പെയ്തതെന്ന് സെൻറർ വാട്ടർ കമീഷെൻറ പഠനം വ്യക്ത മാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newskerala floodmalayalam newskerala online newsMalayalam News
News Summary - Kerala Flood, Creation Of KSEB - Kerala News
Next Story