ജാഗ്രത തുടരണം; വ്യാജപ്രചാരണം തടയണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദുരന്ത മേഖലയിലടക്കം സംസ്ഥാനത്ത് അൽപം മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ദിവസംകൂടി ശക്തമായ മഴക്ക് സാധ്യ തയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം. ദുരന്തസാഹചര്യങ്ങൾ നേ രിടാൻ ജനങ്ങളാകെ രംഗത്തുണ്ട്. മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാന്‍ പാടില്ല. ദുരന്തനി വാരണ അതോറിറ്റിയുടെയും കാലാവസ്ഥ കേന്ദ്രത്തിെൻറയും അറിയിപ്പുകള് ഗൗരവത്തോടെ തു ടര്‍ന്നും കാണേണ്ടതുെണ്ടന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മലയോരമേ ഖലകളില്‍ മഴ തുടരുന്നതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ദുരിതാശ്വാസ നിധി: വ്യ ാജപ്രചാരണം ഹീനമായ കുറ്റകൃത്യം
ദുരിതാശ്വാസ നിധിക്കെതിരായ കുപ്രചാരണം നാടിന ോടും ജനങ്ങളോടുമുള്ള ഹീനമായ കുറ്റകൃത്യമാണെന്നും സാമൂഹികവിരുദ്ധരേ ഇൗ പണി ചെയ്യ ൂകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹികവിരുദ്ധ നിലപാട് സ്വീകരിക്ക ുന്ന രാഷ്ട്രീയക്കാരുണ്ടെങ്കിൽ അവർ ഇത്തരത്തിൽ പ്രവർത്തിച്ചിരിക്കാം. സർക്കാർ ഗൗവ ത്തോടെയാണ് വ്യാജപ്രചാരണങ്ങളെ കാണുന്നത്.
വ്യാജപ്രചാരണങ്ങളിൽ ആരും കുടുങ്ങ രുത്. കഴിഞ്ഞ പ്രളയകാലത്ത് ഇൗ സംവിധാനത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഭീമമായ തുകയാണ് ലഭിച്ചത്. ഇതിൽ അസൂയപ്പെടുന്ന ചിലരും പുതിയ പ്രചാരണങ്ങളു മായി ഇറങ്ങിയിട്ടുണ്ട്. ഇത്തവണ ശ്രദ്ധ മുഴുവൻ രക്ഷാപ്രവർത്തനത്തിലായതിനാൽ സഹായഭ്യർഥന പുറപ്പെടുവിച്ചില്ല. ദുരിതാശ്വാസ നിധി ഒൗദ്യോഗിക സംവിധാനമാണെന്നും പാവങ്ങളായ ദുരിതബാധിതർക്ക് കൈത്താങ്ങാണെന്നും അദ്ദേഹം പറഞ്ഞു.
12 അടിയിൽ ചെളിക്കെട്ട്, കവളപ്പാറ ദുഷ്കരം
കവളപ്പാറയിൽ പത്ത് പന്ത്രണ്ടടി കനത്തില്‍ മണ്ണുവീണ് ചെളിയായതുകൊണ്ട് രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്കരമാണെന്ന് മുഖ്യമന്ത്രി. മഴകൂടി പെയ്തതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ചളി വല്ലാത്ത നിലയിൽ കുഴഞ്ഞുകിടക്കുന്നു. ഇതാണ് മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഇതുതന്നെയാണ് മേപ്പാടിയിലെയും അവസ്ഥ.
മണ്ണിനടിയില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസേനയും അഗ്നിശമന സേനയും തുടരുകയാണ്. ഇവിടെ തുടര്‍ന്നും ഉരുള്‍പൊട്ടലുണ്ടായത് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. രക്ഷാപ്രവർത്തകർ ഒാടി രക്ഷപ്പെടുകയായിരുന്നു.
മന്ദഗതിയിലല്ല, കവളപ്പാറയിൽ കലക്ടറാണ് ശരി
കവളപ്പാറയിലെ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന ആരോപണം ശരയില്ല. അപകടസ്ഥലത്തുനിന്ന് പരമാവധി ആൾക്കാരെ രക്ഷപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. രക്ഷാപ്രവർത്തനം നല്ല നിലയിലാണ് നടന്നത്. സാധാരണ നിലയിൽ ജില്ല ഭരണാധികാരികൾ ജില്ല കേന്ദ്രങ്ങളിലിരുന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ചെയ്യേണ്ടത്.
കലക്ടർ സംഭവസ്ഥലത്ത് പോയാൽ ആർക്കും അദ്ദേഹത്തെ ബന്ധപ്പെടാനാകില്ല. അങ്ങനെ സംഭവിച്ചാൽ ചെയ്തുതീർക്കേണ്ട മറ്റ് സ്ഥലങ്ങളിലെ കാര്യങ്ങൾ അവതാളത്തിലാകും. അതിനാൽ കലക്ടർ ജില്ല ആസ്ഥാനത്തിരുന്ന് നിർദേശങ്ങൾ നൽകുകയാണ് ചെയ്യേണ്ടത്. അതാണ് കവളപ്പാറയിൽ നടന്നത്. ഇപ്പോൾ അദ്ദേഹം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകൾ: അടയാളങ്ങളുമായി ആരും വരണ്ട
പ്രത്യേകം അടയാളങ്ങളും ചിഹ്നങ്ങളും പ്രദർശിച്ചിപ്പിച്ച് ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. അടയാളങ്ങളുമായി സഹായമെത്തിക്കുന്ന രീതി അനുവദിക്കില്ല. ഇത് അനാവശ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇടയാക്കും. ക്യാമ്പിനകത്തു കയറി ആരും സഹായം നൽകേണ്ടതില്ല.
മഴയുടെ ആഘാതം ഉരുള്‍പൊട്ടലായി
കഴിഞ്ഞ പ്രളയത്തില്‍നിന്ന് നിലവിലെ ദുരന്തത്തിലേക്കെത്തുേമ്പാൾ സംസ്ഥാനത്തെമ്പാടും ഇത് ബാധിച്ചിട്ടില്ല എന്നതാണ് പ്രധാന വ്യത്യാസം. മലയിടിച്ചില്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. അത് പെട്ടെന്ന് ഉണ്ടാകുകയായിരുന്നു. കനത്ത മഴയിലൂടെ വെള്ളം കയറിയുള്ള ദുരന്തത്തേക്കാള്‍ ഇക്കുറി മഴയേല്പിച്ച ആഘാതം ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.
അമ്പിട്ടാംപൊട്ടിയിൽ ഉരുള്‍പൊട്ടി
മലപ്പുറം നിലമ്പൂരിലെ അമ്പിട്ടാംപൊട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി. നൂറോളം വീടുകളാണ് ഒലിച്ചുപോയത്. ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപകടമുണ്ടായില്ല എന്നത് ആശ്വാസകരമാണ്.
ക്യാമ്പുകളിൽ ആവശ്യമറിഞ്ഞ് സാധനങ്ങളെത്തിക്കണം
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ കാര്യത്തിൽ വലിയ ശ്രദ്ധ വേണം. ഒരോ ജില്ലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവർ, അതാത് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് വേണ്ടത്. അത് ശേഖരിച്ച് മറ്റ് ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കും.
ജില്ല കലക്ടർമാർക്കാണ് ചുമതല. ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുകയും അതിനനുസരിച്ച് അവ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി. ലിസ്റ്റിലുള്ള സാധനങ്ങൾ തന്നെ നൽകണം. അതല്ലാതെ അനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് പ്രയോജനമുണ്ടാക്കില്ല.
ചാലക്കുടി പുഴ നിറഞ്ഞേക്കും
തമിഴ്നാട്ടിലെ ഷോളയാർ ഡാം കനത്ത മഴമൂലം നിറഞ്ഞു. അണക്കെട്ട് തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പ് തമിഴ്നാട്ടിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ വെള്ളം പറമ്പിക്കുളം വഴി പെരിങ്ങൽകുത്തിലേക്ക് വരും. അങ്ങനെ വന്നാൽ ചാലക്കുടി പുഴയിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഇവിടെ ജാഗ്രത വേണം. പറയുന്നത് പരിഭ്രാന്തിക്കല്ല, ജാഗ്രതക്ക് വേണ്ടി.
ഒഴിഞ്ഞ വീടുകൾക്ക് പൊലീസ് സുരക്ഷ
കാലവര്‍ഷക്കെടുതിയില്‍ താമസസ്ഥലം വിട്ടുപോയവരുടെ വീടുകൾക്ക് പൊലീസ് സംരക്ഷണവും സുരക്ഷയും നൽകും. സാമൂഹികവിരുദ്ധരുടെയും മറ്റും സാന്നിധ്യം തടയുന്നതിനുള്ള ഇടപെടല്‍ പൊലീസ് നടത്തും. അതിനുള്ള നിർദേശം നല്‍കിക്കഴിഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.