ഒഴിയാതെ ആശങ്ക; മരണം 93 ആയി
text_fieldsതിരുവനന്തപുരം: പേമാരിയും പ്രളയവും വിതച്ച ആശങ്ക വിട്ടൊഴിയുന്നില്ല. വടക്കൻ ജില്ല കളിൽ വെള്ളമൊഴിഞ്ഞതിനെ തുടർന്ന് പലരും ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ് ങിയെങ്കിലും കനത്ത മഴ വീണ്ടുമെത്തുമെന്ന കാലാവസ്ഥ അറിയിപ്പിൽ ഭീതിയുടെ ആകാശം വീണ്ട ും ഇരുളുകയാണ്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന മല യോര പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള് ളത്തിലായി. പലയിടത്തും ജനജീവിതം കടുത്ത ദുരിതത്തിലാണ്.
ബംഗാൾ ഉൾക്കടലിൽ രൂപംക ൊണ്ട ന്യൂനമർദത്തിെൻറ പശ്ചാത്തലത്തിൽ ബുധനാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടിൽ തുടരും. ന്യൂനമർദം കേരളത്തെ കൂടുതലായി ബാധിക്കില്ലെങ്കിലും സംസ്ഥാനം അതിജാഗ്രതയിലാണ്.
ആറുദിവസത്തെ പ്രളയക്കെടുതിയിൽ 93 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 59 പേരെ കാണാതായി. മലപ്പുറം ജില്ലയിൽ ഇതുവരെ 33 മൃതദേഹങ്ങളാണ് ലഭിച്ചത്. 51 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. കോഴിക്കോട് 17ഉം വയനാട് 12ഉം കണ്ണൂർ ഒമ്പതും കാസർകോട്, കോട്ടയം ജില്ലകളിൽ രണ്ടുപേരും ഇടുക്കിയിൽ അഞ്ചും ആലപ്പുഴയിൽ നാലും തൃശൂരിൽ എട്ടും പാലക്കാട് ഒരാളും മഴക്കെടുതിയിൽ മരിച്ചു.
ദൂരിതാശ്വാസ ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് തൃശൂരിലാണ്. ഇവിടെ 257 ക്യാമ്പുകളിലായി 48,523 പേരുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. മഴ കുറഞ്ഞതോടെ മലപ്പുറം ജില്ലയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
നിലമ്പൂർ കവളപ്പാറയിൽ തിങ്കൾ, െചാവ്വ ദിവസങ്ങളിലായി ഒമ്പതു മൃതദേഹങ്ങളും കോട്ടക്കുന്നിൽ ഒരു മൃതദേഹവും കണ്ടെത്തി. കവളപ്പാറയിൽ ഇതോടെ മരണം 22 ആയി.
കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് കാണാതായ കുടുംബത്തിലെ മൂന്നാമത്തെയാൾ സത്യെൻറ ഭാര്യ സരോജനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
കവളപ്പാറയിൽ തിങ്കളാഴ്ച പ്ലാന്തോട്ടത്തിൽ സുബ്രഹ്മണ്യെൻറ ഭാര്യ സുധ (27), പള്ളത്ത് വീട്ടിൽ വർഗീസിെൻറ ഭാര്യ അഖിത മാനുവൽ (35), പള്ളത്ത് വീട് ശിവെൻറ ഭാര്യ രാജി (38) എന്നിവരുടെയും തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കിട്ടിയത്. ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ലഭിച്ചത്. തിരച്ചിൽ ബുധനാഴ്ചയും തുടരും. തിരൂർ പല്ലാറിൽ ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിച്ച യുവാവ് മുങ്ങി മരിച്ചു. കൊണ്ടാപറമ്പിൽ റസാഖ് (38) ആണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.