കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
text_fieldsതിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രം ബി.എസ്.ഇ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ 8.89 ശതമാനം നിരക്കിലാണ് തുക സമാഹരിച്ചത്. അംഗീകൃത റേറ്റിങ് ഏജൻസികൾ നൽകുന്ന എ.എ ക്രെഡിറ്റ് റേറ്റിങ്ങുള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എഫ്.സി നിലവിലെ സാഹചര്യത്തിൽ മികച്ച നിരക്കിലാണ് കെ.എഫ്.സി ക്ക് തുക സമാഹരിക്കാൻ കഴിഞ്ഞത്
കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെ.എഫ്.സി യുടെ സാമ്പത്തിക ഭദ്രതയാണ് സൂചിപ്പിക്കുന്നെതെന്ന് കെ.എഫ്.സിയുടെ സി.എം.ഡി സഞ്ജയ് കൗൾ പറഞ്ഞു.
കേരള സർക്കാർ കെ.എഫ്.സി ക്ക് 100 കോടി രൂപ മൂലധനം നൽകിയതുവഴി കോർപറേഷന്റെ ആസ്തി 1,000 കോടി രൂപയ്ക്ക് മുകളിലായി. 2016 മുതൽ കെ.എഫ്.സി ബാലൻസ് ഷീറ്റിനെ അടിസ്ഥാനമാക്കി സർക്കാർ ഗ്യാരണ്ടി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ കെ.എഫ്.സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ തുക സമാഹരിക്കുവാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

