കോന്നിയിലും ചെങ്കൊടി; മണ്ഡലം തിരിച്ചുപിടിച്ച് ജനീഷ്കുമാർ
text_fieldsപത്തനംതിട്ട: കോന്നിയിൽ വർഷങ്ങൾക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാർഥി കെ.യു ജനീഷ്കു മാർ. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിർണായകമായ കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുവനേതാവായ ജനീഷ് മണ്ഡലം തിരിച്ചുപിടിച്ചത്. 54,099 വോട്ടുകളാണ് ജനീഷ്കുമാർ നേടിയത്.
1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊ പ്പം നിന്ന മണ്ഡലമാണ് ജനീഷ്കുമാറിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജിന് 44,146 വോട്ടുകളാണ് നേടാനായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെന അപേക്ഷിച്ച് കോന്നിയിലെ വോട്ടുശതമാനത്തിൽ 3.12 ശതമാനം കുറവാണുണ്ടായിരുന്നത്. വോട്ടു ശതമാനത്തിെൻറ കുറവും പരമ്പരാഗതമായി ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളിൽ ചോർച്ച ഉണ്ടായതും സ്ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കവും അടൂർ പ്രകാശിെൻറ നിലപാടും യു.ഡി.എഫ് തോൽവിക്ക് കാരണമായി വിലയിരുത്താം.
ശബരിമല വിഷയവും കോൺഗ്രസിലെ തർക്കവും ഉന്നയിച്ച് ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ നടത്തിയ പ്രചരണത്തെയും മറികടക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. കോന്നിയിൽ എസ്.എൻ.ഡി.പിയുടെ വോട്ടുകളും മികച്ച ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫിനെ തുണച്ചു.
കെ. സുരേന്ദ്രനുവേണ്ടി ബി.ഡി.ജെ.എസ് സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്നതും ഓർത്തേഡാക്സ് വോട്ടുകൾ ലഭിക്കുമെന്ന അവകാശവാദവും ബി.ജെ.പിയെ തുണച്ചില്ല. 39786 വോട്ടുകളാണ് കെ.സുരേന്ദ്രന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.