മഴയിലും കോന്നിയിൽ പോളിങ് കുറഞ്ഞില്ല
text_fieldsപത്തനംതിട്ട: മഴയെ േതാൽപിച്ചും കോന്നിയിൽ പോളിങ് ശതമാനം ഉയർന്നു. പോളിങ് ശതമാനം അവസാനിക്കുന്ന ആറുമണിക ്ക് 70.07 ശതമാനമായിരുന്നു പോളിങ്. ഈസമയം ആകെയുള്ള 212 ബൂത്തുകളിൽ 151 ബൂത്തുകളിെല വോട്ടിങ് മാത്രമാണ് പൂർത്തിയായ ത്.
അന്തിമ കണക്ക് പുറത്തുവരുേമ്പാൾ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയരുമെന്നാണ് വിലിയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭയിൽ 74.24 ശതമാനവും നിയമസഭയിൽ 73.19 ശതമാനവുമായിരുന്നു പോളിങ്. തോരാമഴയിൽ തുടക്കത്തിൽ കോന്നിയിലെ വോട്ടെടുപ്പ് മന്ദഗതിയിലായിരുെന്നങ്കിലും ഉച്ചക്കുമുമ്പ് മഴ മാറിയതോടെ പോളിങ് ക്രമാനുഗതമായി ഉയരുകയുമായിരുന്നു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മുന്നണി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയതും വോട്ടിങ് ശതമാനം താഴേക്കുപോകുന്നത് തടഞ്ഞു. മഴക്കൊപ്പം വോട്ടുയന്ത്രങ്ങളുടെ തകരാറും രാവിലെ വോട്ടിങ് ശതമാനം കുറയാൻ ഇടയാക്കി. അഞ്ചിടങ്ങളിലാണ് രാവിലെ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടത്.
ആദ്യ ഒരുമണിക്കൂറിൽ 3.26 ശതമാനം മാത്രമായിരുന്നു കോന്നിയിലെ വോട്ടിങ്. അടുത്ത ഒരുമണിക്കൂറിലും ഇത് 5.87വരെ മാത്രമേ എത്തിയുള്ളു. പിന്നീട് മണിക്കൂറിൽ ഏഴു ശതമാനമായി വർധന. എന്നാൽ, ഒരുമണി കഴിഞ്ഞതോടെ വോട്ടിങ് മണിക്കൂറിൽ 10 ശതമാനം എന്ന നിലയിലേക്ക് ഉയർന്നു. ഉച്ചക്കുശേഷം മഴ മാറിനിന്നതോടെ വോട്ടെടുപ്പ് സുഗമമായി മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.