മഞ്ചേശ്വരത്ത് പോരാട്ടം പ്രതിഫലിച്ച പോളിങ്
text_fieldsകാസർകോട്: പ്രചാരണനാളുകളിലെ കനത്തപോരാട്ടം പ്രതിഫലിച്ച പോളിങ്ങാണ് മഞ്ചേശ്വ രത്ത് നടന്നത്. പൊതുെതരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരത്തുണ്ടായിരുന്ന യു.ഡി.എഫ്-ബി. ജെ.പി ദ്വിമാന ചിത്രത്തിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫ് കൂടി േചർന്ന ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്.
മൂന്നു മുന്നണികളും തന്ത്രങ്ങൾ ആവിഷ്കരിച്ച് വിജയിക്കാനുള്ള പോരാട്ടം നടത്തിയെന്നതാണ് ഇത്തവണ മഞ്ചേശ്വരം തെരഞ്ഞെടുപ്പിെൻറ പ്രത്യേകത. രാത്രി ഏഴുമണി പിന്നിട്ടപ്പോൾ 74 ശതമാനം പോളിങ്ങാണ് മഞ്ചേശ്വരത്തുണ്ടായത്. 77 കടന്ന വർഷങ്ങളുമുണ്ടായിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലെ കനത്തമഴയുടെ വാർത്തകൾ രാവിലെ മുതൽതന്നെ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ചു. കർണാടകയുമായി അതിർത്തിപങ്കിടുന്ന മഞ്ചേശ്വരത്തിെൻറ തെരഞ്ഞെടുപ്പിന് പാതി പ്രചാരണവും ഏറ്റെടുത്തത് കർണാടകക്കാരായതിനാൽ പ്രത്യേക ശ്രദ്ധ പൊലീസും പുലർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.