എറണാകുളത്ത് പോളിങ് ശതമാനം വിജയം നിർണയിക്കില്ല
text_fieldsകൊച്ചി: പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ മാനദണ്ഡമാക്കി എറണാകുളം നിയമസഭ മണ ്ഡലത്തിലെ വിജയം നിർണയിക്കൽ അസാധ്യം. രണ്ട് തവണ മാത്രം മണ്ഡലത്തിൽ വിജയിച്ചിട്ടുള് ള എൽ.ഡി.എഫിെൻറ ഒരു തവണത്തെ ജയം പോളിങ് വളരെ കുറഞ്ഞ ഉപതെരഞ്ഞെടുപ്പിലായിരുന്നു.
1998ൽ എൽ.ഡി.എഫിന് വേണ്ടി ഡോ. സെബാസ്റ്റ്യൻ പോൾ ജയിച്ചപ്പോൾ പോളിങ് 57.7 ശതമാനം മാത്രമായിരുന്നു. ഇതിനേക്കാൾ പോളിങ് ശതമാനം കുറഞ്ഞ 2001ൽ യു.ഡി.എഫാണ് ജയിച്ചതെന്ന ചരിത്രം കൂടിയുണ്ട്. 55.17 ശതമാനം പേർ മാത്രം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനെ തോൽപിച്ച് യു.ഡി.എഫ് സ്ഥാനാർഥി കെ.വി. തോമസ് 11,844 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
അതേസമയം, വോട്ടിങ് ശതമാനം 64.55 ആയി ഉയർന്ന 2009ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമിനിക് പ്രസേൻറഷനെയാണ് വിജയം തുണച്ചത്. പോളിങ് ശതമാനം 60ൽ താഴെയായത് ചർച്ചയാകുമെങ്കിലും ഇരുമുന്നണികളും ഇത്തവണ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 1987ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് എറണാകുളത്ത് ആദ്യമായി വിജയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.