പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അരക്കോടി കവിഞ്ഞതായി സൂചന
text_fieldsകാക്കനാട്: പ്രളയ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ കൂടുതൽ തുക തിരിമറി നടത്തിയതായ ി സൂചന. റിമാൻഡിൽ കഴിയുന്ന മുഖ്യ ദുരിതാശ്വാസവിഭാഗം സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദ് കൂടുതൽ തുകയുടെ തിരിമറി നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അരക്കോടിയിലധികം രൂപയുടെ ക്രമക്കേടാണ് നടന്നതെന്നാണ് സൂചന. അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതിനാൽ അന്വേഷണം ഇഴയുകയാണ്.
സാങ്കേതിക പിഴവുകളെത്തുടർന്ന് ദുരിതബാധിതരിൽ പലർക്കും സർക്കാർ അംഗീകരിച്ച തുകെയക്കാൾ കൂടുതലോ ഒന്നിലധികം തവണ സഹായധനം ലഭിക്കുന്ന അവസ്ഥയോ ഉണ്ടായിരുന്നു. ഇത്തരത്തിൽ പണം ലഭിച്ചവർ അധികൃതരുടെ നിർദേശപ്രകാരം പണം തിരിച്ചടച്ചിരുന്നു. ഈ തുകയിൽ തട്ടിപ്പ് നടന്നതായാണ് വിവരം.
നേരേത്ത 27.73 ലക്ഷം രൂപയുടെ തട്ടിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുഖ്യപ്രതി വിഷ്ണു സ്വന്തം അക്കൗണ്ടിലേക്കും കൂട്ടുപ്രതികളായ ബി.മഹേഷ്, ഭാര്യ നീതു, സി.പി.എം പ്രാദേശിക നേതാക്കളായ എം.എം. അൻവർ, എൻ.എൻ. നിധിൻ, അൻവറിെൻറ ഭാര്യ കൗലത്ത്, നിധിെൻറ ഭാര്യ ഷിൻറു എന്നിവരുടെയടക്കം അക്കൗണ്ടുകളിലേക്കും പണം വകമാറ്റുകയായിരുന്നു. അൻവർ, കൗലത്ത്, നീതു ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.