വിവാഹ അഭ്യർഥന നിരസിച്ചു; വീടിന് തീകൊളുത്തിയ യുവാവും വീട്ടമ്മയും മരിച്ചു
text_fieldsകൊല്ലം: ബന്ധുവാ യ യുവതി വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് വീടിന് പെട്രോളൊഴിച് ച് തീകൊളുത്തിയ യുവാവും യുവതിയുടെ മാതാവും മരിച്ചു. കാവനാട് മീനത്ത് ചേരി മുക്കാട് കോൺ വെൻറിന് സമീപം റൂബി നിവാസിൽ ഗേറ്റി (56-മുത്തുമണി), മതിലിൽ മണിമന്ദിരത്തിൽ ശെൽവമണി (37) എന ്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ റൂബി (38) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. p>
ഞായറാഴ്ച പുലർച്ച 2.40ന് സുഹൃത്തിെൻറ ബൈക്കിൽ രണ്ടു കന്നാസുകളിൽ പെട്രോളുമായി എത്തിയ ശെൽവമണി യുവതിയുടെ വീടിെൻറ മുൻവശത്തെ കതകും ജനൽ ചില്ലും തകർത്ത ശേഷം വീടിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗേറ്റിയും രണ്ട് പെൺമക്കളും മൂത്ത മരുമകനും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
തീപടരുന്നത് കണ്ട് ഉണർന്ന ഗേറ്റിയുടെ മരുമകൻ സൈജു മുൻവശത്തെ വാതിൽ തുറന്നെങ്കിലും തീ പടർന്നതിനാൽ പുറത്തിറങ്ങാനായില്ല. തുടർന്ന് വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടുക്കള വാതിലിലൂടെ രക്ഷപ്പെടാൻ പറഞ്ഞു. പിറകിലെ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച ഗേറ്റിയുടെ ശരീരത്തിലേക്കും ശെൽവമണി പെട്രോൾ ഒഴിച്ച് തീകൊളുത്തി.
വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ ഗേറ്റി തടയുന്നതിനിടയിൽ ഇരുവരുടെയും ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. ഗേറ്റിയുടെ മക്കളായ ആശയും റൂബിയും കുട്ടികളുമായി മുറിയിൽ കയറി കതകടക്കുകയായിരുന്നു. െപാലീസും ഫയർഫോഴ്സും ചേർന്ന് തീ കെടുത്തിയ ശേഷം സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി.
ഗുരുതരമായി പരിക്കേറ്റ ശെൽവമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും േഗറ്റിെയ മേവറത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശെൽവമണിയുടെ പിതാവ് പരേതനായ പത്രോസ്, മാതാവ്: മേരി സെൽവ റാണി.
സഹോദരങ്ങൾ: മാനുവൽ, പരേതനായ ഇമ്മാനുവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.