കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട -പിണറായി
text_fieldsതിരുവനന്തപുരം: രോഗികളുടെ എണ്ണം കൂടുന്നതിൽ വല്ലാതെ പരിഭ്രമമോ ആശങ്കയോ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ലോക്ഡൗൺ ഇളവുകളെ തുടർന്നു ഇതരനാടുകളിൽ നിന്നുള്ള തിരിച്ചുവരവുണ്ടാകുേമ്പാൾ രോഗവർധന പ്രതീക്ഷിച്ചതാണ്. ഇൗ സ്ഥിതിവിശേഷം മുന്നിൽകണ്ടുള്ള പ്രതിരോധ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12,191 െഎസൊലേഷൻ കിടക്കകൾ സജ്ജമാണ്. 1,296 സർക്കാർ ആശുപത്രികളിൽ 49,702 കിടക്കകളും 1,369 െഎ.സി.യു കിടക്കകളും 1,045 വെൻറിലേറ്ററുകളും തയാറാക്കിയിട്ടുണ്ട്.
866 സ്വകാര്യ ആശുപത്രികളലെ 81,904 കിടക്കകളും 659 െഎ.സി.യു കിടക്കകളും 1,578 വെൻറിലേറ്ററുകളും തയാറാണ്. 851 കോവിഡ് കെയർ സെൻററുകളും സംസ്ഥാനത്തുണ്ട്. അതുകൊണ്ട് േരാഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ട. സമ്പർക്കത്തിലൂടെയുള്ള വ്യാപനം ഒഴിവാക്കലിനാണ് ഇനി ശ്രദ്ധ കൊടുേക്കണ്ടത്. ഇതിനാണ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്.
100 സാമ്പിളിൽ 1.7 പേർക്ക് കോവിഡ്
100 സാമ്പിളുകൾ പരിശോധിക്കുേമ്പാൾ സംസ്ഥാനത്ത് 1.7 ആളുകളാണ് വൈറസ് ബാധിതരാകുന്നത്. ടെസ്റ്റ് േപാസിറ്റിവ് റേറ്റ് (ടി.പി.ആർ) 1.7 ശതമാനം. രാജ്യത്ത് ഇത് അഞ്ച് ശതമാണ്. കൊറിയയപ്പോലെ ടി.പി.ആർ രണ്ട് ശതമാനത്തിലേക്ക് താഴെയെത്തിക്കാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. സംസ്ഥാനം നേരത്തേ ഇൗ സുരക്ഷിത നില കൈവരിച്ചിട്ടുണ്ട്. കേസ് െഫറ്റാലിറ്റി റേറ്റ് (സി.എഫ്.ആർ) േകരളത്തിൽ 0.5 ശതമാനമാണ്. സി.എഫ്.ആറും ടി.പി.ആറും ഉയർന്ന നിരക്കിലാവുേമ്പാഴാണ് പരിശോധനയുെട കുറവിനെ സൂചിപ്പിക്കുന്നത്.
ദശലക്ഷത്തിന് 2335 പരിശോധനകൾ
ഒരു ദശലക്ഷത്തിന് 2335 പരിശോധനകളാണ് ഇവിടെ നടക്കുന്നത്. കേരളത്തിൽ 71 പരിശോധനകൾ നടത്തുേമ്പാഴാണ് ഒരാൾ പോസിറ്റിവാണെന്ന് കണ്ടെത്തുന്നത്. രാജ്യത്ത് 23 ടെസ്റ്റുകൾ നടത്തുേമ്പാൾ ഒരാൾക്ക് രോഗം കണ്ടെത്തുന്നത്. പരിശോധനകൾ അഖിലേന്ത്യ ശരാശരിയെക്കാൾ മൂന്നിരട്ടിയാണ് കേരളത്തിലെന്നാണ് ഇൗ കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ ഇനത്തിലുമായി 80,091 പരിശോധനകളാണ് കേരളത്തിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.