Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2019 2:49 AM GMT Updated On
date_range 17 Sep 2019 2:49 AM GMTസംസ്ഥാനത്ത് 66 തീരദേശ നിയന്ത്രണ മേഖലാ ലംഘനങ്ങൾ; മരട് ഫ്ലാറ്റുകളും പട്ടികയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വൻകിട സ്വകാര്യ കമ്പനികളും വ്യക്തികളും സംസ്ഥാനത്ത് നടത്തിയത് 66 തീ രദേശ നിയന്ത്രണ മേഖലാ ലംഘനങ്ങൾ.
സുപ്രീംകോടതി, ഹൈകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ എ ന്നിവക്ക് മുന്നിലുള്ള കേസുകളിലും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി (കെ.സി.ഇസഡ്. എം.എ) റിപ്പോർട്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഒാഡിറ്റ് റിപ്പോർട്ട് എന്നിവയിലുമാണ് തി രുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ലംഘനങ്ങളുടെ പട്ടികയുള്ളത്. 2013 മുതൽ 2019 വര െയുള്ളതാണ് കൈയേറ്റങ്ങളും നിയമലംഘനങ്ങളും.
സുപ്രീംകോടതി പിഴയടച്ച് സാധൂകരിച്ച ചെലവന്നൂരിലെ ഡി.എൽ.എഫ് അപ്പാർട്ട്മെൻറ്സ് ഉൾപ്പെടെയാണ് 66 തീരദേശ നിയന്ത്രണ മേഖലാ ലംഘനങ്ങളെന്ന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ രേഖകൾ വ്യക്തമാക്കുന്നു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന മേയ് എട്ടിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ചേർന്ന അതോറിറ്റി യോഗത്തിലും ഇൗ 66 കൈയേറ്റങ്ങൾ എത്തിയിരുന്നു. മരടിൽ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട നാല് ഫ്ലാറ്റുകളും പട്ടികയിലുണ്ട്.
ആൽഫാ വെേഞ്ചഴ്സ്, ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്, ഹോളിഡേ ഹെരിറ്റേജ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നിർമാണത്തിലിരിക്കുന്ന സമയത്താണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ നിയമലംഘകർക്കൊപ്പം കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ, ടൂറിസം വകുപ്പ് എന്നിവയും പട്ടികയിലുണ്ട്. അപ്പാർട്ട്മെൻറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യാണിജ്യ സംബന്ധിയായ കെട്ടിടങ്ങൾ, സ്വകാര്യ നിർമാണങ്ങളിലാണ് നിയമലംഘനം.
കാപ്പിക്കോ റിസോർട്സ്, 12 കെട്ടിടമുള്ള വാസു കോക്കോ റിസോർട്ട് (ആലപ്പുഴ), ഹോട്ടൽ റാവിസ്, ഒാൾ സീസൺസ് റിസോർട്ട് (കൊല്ലം), ഹോട്ടൽ താജ് വിവാന്ത താജ് (കോവളം), ഹോട്ടൽ വിവാന്ത താജ് (കാസർകോട്), അപ്പോളോ ബിൽഡേഴ്സ്, പെൻറഗൺ ബിൽഡേഴ്സ്, കോരിത്ത് ഗൾഫ് ലിങ്ക്സ് ബിൽഡേഴ്സ് (കോഴിക്കോട്), സീറോട്ട് റിസോർട്സ്, മലബാർ റിസോർട്സ് സേഫ് ഹോം ബിൽഡേഴ്സ് (കണ്ണൂർ), ക്രൗൺപ്ലാസ, ഗാലക്സി റീജൻറ് അപ്പാർട്ട്മെൻറ്, ഹീരാ വാേട്ടഴ്സ്, ജുവൽ ഹോംസ് അപ്പാർട്ട്മെൻറ്, ഗോൾഡൻ കായലോരം, ചോയ്സ് മരീനാ അപ്പാർട്ട്മെൻറ് (എറണാകുളം) എന്നിവയും തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) ചട്ടങ്ങൾ ലംഘിച്ചവരിലുണ്ട്.
സുപ്രീംകോടതി, ഹൈകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ എ ന്നിവക്ക് മുന്നിലുള്ള കേസുകളിലും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി (കെ.സി.ഇസഡ്. എം.എ) റിപ്പോർട്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഒാഡിറ്റ് റിപ്പോർട്ട് എന്നിവയിലുമാണ് തി രുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ലംഘനങ്ങളുടെ പട്ടികയുള്ളത്. 2013 മുതൽ 2019 വര െയുള്ളതാണ് കൈയേറ്റങ്ങളും നിയമലംഘനങ്ങളും.
സുപ്രീംകോടതി പിഴയടച്ച് സാധൂകരിച്ച ചെലവന്നൂരിലെ ഡി.എൽ.എഫ് അപ്പാർട്ട്മെൻറ്സ് ഉൾപ്പെടെയാണ് 66 തീരദേശ നിയന്ത്രണ മേഖലാ ലംഘനങ്ങളെന്ന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ രേഖകൾ വ്യക്തമാക്കുന്നു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന മേയ് എട്ടിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ചേർന്ന അതോറിറ്റി യോഗത്തിലും ഇൗ 66 കൈയേറ്റങ്ങൾ എത്തിയിരുന്നു. മരടിൽ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട നാല് ഫ്ലാറ്റുകളും പട്ടികയിലുണ്ട്.
ആൽഫാ വെേഞ്ചഴ്സ്, ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്, ഹോളിഡേ ഹെരിറ്റേജ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നിർമാണത്തിലിരിക്കുന്ന സമയത്താണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ നിയമലംഘകർക്കൊപ്പം കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ, ടൂറിസം വകുപ്പ് എന്നിവയും പട്ടികയിലുണ്ട്. അപ്പാർട്ട്മെൻറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യാണിജ്യ സംബന്ധിയായ കെട്ടിടങ്ങൾ, സ്വകാര്യ നിർമാണങ്ങളിലാണ് നിയമലംഘനം.
കാപ്പിക്കോ റിസോർട്സ്, 12 കെട്ടിടമുള്ള വാസു കോക്കോ റിസോർട്ട് (ആലപ്പുഴ), ഹോട്ടൽ റാവിസ്, ഒാൾ സീസൺസ് റിസോർട്ട് (കൊല്ലം), ഹോട്ടൽ താജ് വിവാന്ത താജ് (കോവളം), ഹോട്ടൽ വിവാന്ത താജ് (കാസർകോട്), അപ്പോളോ ബിൽഡേഴ്സ്, പെൻറഗൺ ബിൽഡേഴ്സ്, കോരിത്ത് ഗൾഫ് ലിങ്ക്സ് ബിൽഡേഴ്സ് (കോഴിക്കോട്), സീറോട്ട് റിസോർട്സ്, മലബാർ റിസോർട്സ് സേഫ് ഹോം ബിൽഡേഴ്സ് (കണ്ണൂർ), ക്രൗൺപ്ലാസ, ഗാലക്സി റീജൻറ് അപ്പാർട്ട്മെൻറ്, ഹീരാ വാേട്ടഴ്സ്, ജുവൽ ഹോംസ് അപ്പാർട്ട്മെൻറ്, ഗോൾഡൻ കായലോരം, ചോയ്സ് മരീനാ അപ്പാർട്ട്മെൻറ് (എറണാകുളം) എന്നിവയും തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) ചട്ടങ്ങൾ ലംഘിച്ചവരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story