സമവായമില്ലെങ്കിൽ സംസ്ഥാന സമിതി -പി.ജെ. ജോസഫ്
text_fieldsതൊടുപുഴ: കേരള കോണ്‍ഗ്രസിലെ തർക്ക പരിഹാരത്തിന് ഉന്നതാധികാര സമിതി യോഗവും പാർല മെൻററി പാർട്ടി യോഗവും വിളിക്കാൻ തയാറാണെന്നും സമവായമുണ്ടായില്ലെങ്കിൽ മാത്രം സംസ് ഥാന കമ്മിറ്റി വിളിക്കാമെന്നും പി.ജെ. ജോസഫ്. താഴെതലത്തിലെ കമ്മിറ്റികളിൽ സമവായമു ണ്ടാകുമോ എന്നറിയണം. അതിനു ശേഷമേ സംസ്ഥാന സമിതിയിൽ ഈ വിഷയം ചർച്ച ചെയ്യാനാകൂ.
എതിർപക്ഷം ബഹിഷ്കരിക്കുകയാണെങ്കിൽ അവർ തർക്ക പരിഹാരത്തിനു സഹകരിക്കുന്നില്ലെന്ന് കാണേണ്ടി വരും. താൽക്കാലിക ചെയര്‍മാനായി താന്‍ വിളിക്കുന്ന യോഗങ്ങളില്‍ ജോസ് കെ. മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ചെയര്‍മാെൻറ അസാന്നിധ്യത്തില്‍ എല്ലാ ചുമതലകളും അധികാരവും വര്‍ക്കിങ് ചെയര്‍മാനാണെന്നാണ് പാർട്ടി ഭരണഘടന. ഇത് അംഗീകരിക്കാത്തതാണ് പ്രശ്നം.
നേതാവ് മരിച്ചാല്‍ അടുത്തയാള്‍ വരുന്നതുവരെ താല്‍ക്കാലിക ചുമതല നല്കുന്ന രീതി എല്ലാ പാർട്ടിയിലുമുണ്ട്. താല്‍ക്കാലിക ചുമതലയില്ലെങ്കില്‍ എങ്ങനെ സംസ്ഥാന കമ്മിറ്റി വിളിക്കാനാകും. തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത് ജോയ് എബ്രഹാമെന്നാണ് ആരോപിക്കുന്നത്. താനാണ് ഒപ്പിട്ട് കത്തയച്ചത്. താൻ ചെയര്‍മാനാണെന്ന് കത്തില്‍ പറഞ്ഞിട്ടില്ല. പ്രശ്നത്തെ വികാരപരമായി സമീപിക്കുകയല്ല വേണ്ടത്.
വോട്ടിങ്ങിലൂടെയല്ല, സമവായത്തിലൂടെയാകണം ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്നാണു ഭൂരിപക്ഷം ജില്ല കമ്മിറ്റികളും ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ എഴുതി ഒപ്പിട്ട കടലാസ് തെൻറ പക്കലുണ്ട്. അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ തയാറാണെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.