Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളാ കോൺഗ്രസ് തർക്കം:...

കേരളാ കോൺഗ്രസ് തർക്കം: മാർക്സിസ്റ്റ് പാർട്ടിയുടെ മനക്കോട്ട തകരും -ഉമ്മൻചാണ്ടി

text_fields
bookmark_border
oommen-chandy
cancel

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ചർച്ച തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായി യു.ഡി.എഫ് നേതൃത്വം സംസാരിക്കുകയാണ്. ചർച്ചയിലിരിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മാർക്സിസ്റ്റ് പാർട്ടിക്ക് നിരവധി മനക്കോട്ടകളുണ്ട്. അതെല്ലാം തകർന്നടിഞ്ഞ സംസ്ഥാനമാണ് കേരളം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അതിന്‍റെ ശരിയായ രൂപം കണ്ടതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

കോട്ടയം ജില്ലപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധെപ്പട്ട് കേരള കോൺഗ്രസിെല ജോസ് കെ. മാണി വിഭാഗം വഴങ്ങാത്തത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. കരാർ പ്രകാരം ശേഷിക്കുന്നകാലം ജോസഫ് പക്ഷത്തിന് പ്രസിഡൻറ് സ്ഥാനം നല്‍കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി കഴിഞ്ഞ ദിവസം അടിയന്തരയോഗം ചേര്‍ന്ന് നിർദേശിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ജോസ്പക്ഷം തയാറല്ല. 

ജില്ലപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധെപ്പട്ട് ഒരു കരാറും ഇെല്ലന്നും കെ.എം. മാണിയുടെ കാലത്ത് തയാറാക്കിയ കരാറാണ് പാലിക്കേണ്ടതെന്നുമാണ് ജോസ് വിഭാഗത്തിെൻറ നിലപാട്. ഇതോടെയാണ് കോൺഗ്രസ് വെട്ടിലായത്.

യു.പി.എയിൽ ജോസ്വിഭാഗം ഘടകകക്ഷിയാണ്. ഇൗ സാഹചര്യത്തില്‍ അവരെ പിണക്കുന്ന ഏതെങ്കിലും തീരുമാനം ഹൈകമാന്‍ഡില്‍ നിന്ന് ഉണ്ടാകാൻ സാധ്യത കുറവാണ്. പാർലമെൻറിലെ രണ്ട് സഭകളിലുമായി രണ്ട് എം.പിമാർ അവർക്കുണ്ട്. അതിനാൽ ജോസ് പക്ഷത്തെ കൈവിടാന്‍ ഹൈകമാന്‍ഡിന് കഴിയില്ല. 

അതേസമയം, ജോസ്പക്ഷം വഴങ്ങുന്നില്ലെങ്കിൽ പി.ജെ. ജോസഫ് പക്ഷം നിലപാട് കടുപ്പിക്കും. ആത്യന്തികമായി അതും കോൺഗ്രസിന് തലവേദനയാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala congress mkerala newsmalayalam news
News Summary - Kerala Congress M Issue Oommen Chandy -Kerala News
Next Story